വിൽമിംഗ്ടൺ: ഫ്ളോറൻസ് ചുഴലിക്കാറ്റു ഭീതിയിൽ അമേരിക്കയുടെ കിഴക്കൻ തീരമേഖല. സൗത്ത് കരോളൈന,നോർത്ത് കരോളൈന, വിർജിനീയ മേഖലയിൽ നിന്നായി പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ ഉത്തരവിട്ടു. ഫ്ളോറൻസ് നാളെ കരയിലെത്തുന്നതിനെത്തുടർന്നു കനത്ത മഴയുണ്ടാവുമെന്നാണു പ്രവചനം. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയുള്ള കാറ്റിന് കരയിലെത്തുന്നതോടെ വേഗം വർധിക്കും.
നോർത്ത് കരോളൈന മുതൽ വിർജീനിയ വരെയുള്ള പ്രദേശത്ത് 16 ഇഞ്ചുവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തീരദേശത്തുള്ള മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്ന് സൗത്ത് കരോളൈന ഗവർണർ ഹെന്റി മക് മാസ്റ്റർ ഉത്തരവിട്ടു. നിലവിൽ കാറ്റഗറി നാലിൽപ്പെട്ട ഫ്ളോറൻസ് ശക്തിയാർജിച്ച് കാറ്റഗറി അഞ്ചിലെത്താൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
നോർത്ത് കരോളൈന മുതൽ വിർജീനിയ വരെയുള്ള പ്രദേശത്ത് 16 ഇഞ്ചുവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തീരദേശത്തുള്ള മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്ന് സൗത്ത് കരോളൈന ഗവർണർ ഹെന്റി മക് മാസ്റ്റർ ഉത്തരവിട്ടു. നിലവിൽ കാറ്റഗറി നാലിൽപ്പെട്ട ഫ്ളോറൻസ് ശക്തിയാർജിച്ച് കാറ്റഗറി അഞ്ചിലെത്താൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.