കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിൽ താലിബാൻ നടത്തിയ വിവിധ ആക്രമണങ്ങളിൽ കുറഞ്ഞത് 58 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. താലിബാനെ സമാധാനചർച്ചയ്ക്കു പ്രേരിപ്പിക്കാൻ നയതന്ത്രതലത്തിൽ ശ്രമം നടക്കുന്നതിനിടെയാണ് ആക്രമണപരന്പര അരങ്ങേറിയത്.
നാലു പ്രവിശ്യകളിലായിരുന്നു ആക്രമണങ്ങൾ. കുണ്ടൂസ് പ്രവിശ്യയിൽ വിവിധ ചെക്പോസ്റ്റുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ 19 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 20 പേർക്കു പരിക്കേറ്റു.
ജൗസ്ജാൻ പ്രവിശ്യയിൽ നൂറുകണക്കിനു താലിബാൻകാർ ആക്രമണം നടത്തി ഖാംയാബ് ജില്ലാ ആസ്ഥാനം പിടിച്ചെടുത്തു. എട്ടു പോലീസുകാർ കൊല്ലപ്പെട്ടു. ജനങ്ങൾക്ക് അപായം സംഭവിക്കാതിരിക്കാൻ മേഖലയിൽനിന്ന് പോലീസ് പിൻവാങ്ങിയതായി അധികൃതർ അറിയിച്ചു.
സമാൻഗാം പ്രവിശ്യയിൽ രണ്ട് ചെക്പോസ്റ്റുകൾ ആക്രമിച്ച് പോലീസുകാരും പ്രാദേശികസേനാംഗങ്ങളും അടക്കം 14 പേരെ വധിച്ചു.
സർഇ-പുൽ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങണളിൽ നടന്ന ആക്രമത്തിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ഒരു പട്ടാള ആസ്ഥാനം താലിബാൻ പിടിച്ചെടുത്തു. കൂടുതൽ സൈനികരെ ഇങ്ങോട്ട് അയച്ചില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമെന്ന് പ്രവിശ്യയിലെ പോലീസ് പറഞ്ഞു.
ആക്രമണങ്ങളിൽ നിരവധി താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി വിവിധ പ്രവിശ്യകളിലെ അധികൃതർ അറിയിച്ചു.
നാലു പ്രവിശ്യകളിലായിരുന്നു ആക്രമണങ്ങൾ. കുണ്ടൂസ് പ്രവിശ്യയിൽ വിവിധ ചെക്പോസ്റ്റുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ 19 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 20 പേർക്കു പരിക്കേറ്റു.
ജൗസ്ജാൻ പ്രവിശ്യയിൽ നൂറുകണക്കിനു താലിബാൻകാർ ആക്രമണം നടത്തി ഖാംയാബ് ജില്ലാ ആസ്ഥാനം പിടിച്ചെടുത്തു. എട്ടു പോലീസുകാർ കൊല്ലപ്പെട്ടു. ജനങ്ങൾക്ക് അപായം സംഭവിക്കാതിരിക്കാൻ മേഖലയിൽനിന്ന് പോലീസ് പിൻവാങ്ങിയതായി അധികൃതർ അറിയിച്ചു.
സമാൻഗാം പ്രവിശ്യയിൽ രണ്ട് ചെക്പോസ്റ്റുകൾ ആക്രമിച്ച് പോലീസുകാരും പ്രാദേശികസേനാംഗങ്ങളും അടക്കം 14 പേരെ വധിച്ചു.
സർഇ-പുൽ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങണളിൽ നടന്ന ആക്രമത്തിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ഒരു പട്ടാള ആസ്ഥാനം താലിബാൻ പിടിച്ചെടുത്തു. കൂടുതൽ സൈനികരെ ഇങ്ങോട്ട് അയച്ചില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമെന്ന് പ്രവിശ്യയിലെ പോലീസ് പറഞ്ഞു.
ആക്രമണങ്ങളിൽ നിരവധി താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി വിവിധ പ്രവിശ്യകളിലെ അധികൃതർ അറിയിച്ചു.