ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിന്റെ വടക്കൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന സിയോൻ പ്രോട്ടസ്റ്റന്റ് ദേവാലയം ഗവൺമെന്റ് ഇടപെട്ട് അടച്ചുപൂട്ടി മുദ്രവച്ചു.
ഞായറാഴ്ച ശുശ്രൂഷകൾ അവസാനിച്ചതിനു പിന്നാലെ പോലീസ് അടക്കം എഴുപതോളം ഉദ്യോഗസ്ഥർ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. വിശ്വാസികളെ ഓടിച്ചു പുറത്താക്കി. പള്ളിയിൽ വീണ്ടും പ്രവേശിക്കുന്നതിൽനിന്നു വിലക്കിയെന്നും പാസ്റ്റർ ജിൻ മിംഗ്രി പറഞ്ഞു.
മതസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ചൈനീസ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പള്ളി അടച്ചുപൂട്ടിയത്
ബെയ്ജിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഞായറാഴ്ച ശുശ്രൂഷകൾക്ക് 1,500 വിശ്വാസികൾ ഇവിടെ എത്തിയിരുന്നു. സിയോൻ പള്ളി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സാമൂഹ്യപ്രവർത്തനത്തിന്റെ മറവിലാണ് ശുശ്രൂഷകൾ നടത്തിയിരുന്നതെന്നും അധികൃതർ വിശദീകരിച്ചു.
ഞായറാഴ്ച ശുശ്രൂഷകൾ അവസാനിച്ചതിനു പിന്നാലെ പോലീസ് അടക്കം എഴുപതോളം ഉദ്യോഗസ്ഥർ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. വിശ്വാസികളെ ഓടിച്ചു പുറത്താക്കി. പള്ളിയിൽ വീണ്ടും പ്രവേശിക്കുന്നതിൽനിന്നു വിലക്കിയെന്നും പാസ്റ്റർ ജിൻ മിംഗ്രി പറഞ്ഞു.
മതസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ചൈനീസ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പള്ളി അടച്ചുപൂട്ടിയത്
ബെയ്ജിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഞായറാഴ്ച ശുശ്രൂഷകൾക്ക് 1,500 വിശ്വാസികൾ ഇവിടെ എത്തിയിരുന്നു. സിയോൻ പള്ളി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സാമൂഹ്യപ്രവർത്തനത്തിന്റെ മറവിലാണ് ശുശ്രൂഷകൾ നടത്തിയിരുന്നതെന്നും അധികൃതർ വിശദീകരിച്ചു.