രമല്ല: വാഷിംഗ്ടണിലെ പലസ്തീൻ നയതന്ത്ര കാര്യാലയം അടച്ചുപൂട്ടാൻ യുഎസ് നിർദേശിച്ചതായി പിഎൽഒ സെക്രട്ടറി ജനറൽ സയിബ് എർക്കട്ട് പ്രസ്താവനയിൽ അറിയിച്ചു. യുദ്ധക്കുറ്റം നടത്തിയ ഇസ്രേലി ഉദ്യോഗസ്ഥർക്കെതിരേ രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷണം നടത്തണമെന്ന പലസ്തീൻ നേതൃത്വത്തിന്റെ നിർദേശമാണ് യുഎസിനെ ചൊടിപ്പിച്ചതെന്നു എർക്കട്ട് പറഞ്ഞു.
പലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു നീക്കമാണ് എംബസി പൂട്ടലിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം ആരോപിച്ചു. പലസ്തീനുള്ള ജീവകാരുണ്യസഹായം അടുത്തകാലത്ത് യുഎസ് നിർത്തിവച്ചിരുന്നു.
ഡിസംബറിൽ ജറൂസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനത്തേ ത്തുടർന്ന് വൈറ്റ്ഹൗസുമായി പലസ്തീൻ ബന്ധം വിച്ഛേദിച്ചു. ഇതേത്തുടർന്ന് പലസ്തീനെ ചർച്ചാമേശയിലേക്കു കൊണ്ടുവരാൻ ട്രംപ് ഭരണകൂടം വിവിധ രീതിയിൽ സമ്മർദം ചെലുത്തിവരികയാണ്.
പലസ്തീൻ ജനതയെ കൂട്ടമായി ശിക്ഷിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു നീക്കമാണ് എംബസി പൂട്ടലിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം ആരോപിച്ചു. പലസ്തീനുള്ള ജീവകാരുണ്യസഹായം അടുത്തകാലത്ത് യുഎസ് നിർത്തിവച്ചിരുന്നു.
ഡിസംബറിൽ ജറൂസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനത്തേ ത്തുടർന്ന് വൈറ്റ്ഹൗസുമായി പലസ്തീൻ ബന്ധം വിച്ഛേദിച്ചു. ഇതേത്തുടർന്ന് പലസ്തീനെ ചർച്ചാമേശയിലേക്കു കൊണ്ടുവരാൻ ട്രംപ് ഭരണകൂടം വിവിധ രീതിയിൽ സമ്മർദം ചെലുത്തിവരികയാണ്.