ഡമാസ്കസ്: സിറിയൻ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇഡ്ലിബിൽ പ്രസിഡന്റ് അസാദിന്റെ സേന വ്യോമാക്രമണം ആരംഭിച്ചു. റഷ്യൻ സേനയുടെ പിന്തുണയും അസാദിന്റെ സേനയ്ക്കുണ്ട്. ശനിയാഴ്ചത്തെ ബോംബിംഗിൽ ആശുപത്രി തകർന്ന് ഒരു കുഞ്ഞ് അടക്കം ആറു പേർ കൊല്ലപ്പെട്ടു.
ഇഡ്ലിബ് കൂടി പിടിച്ചെടുത്ത് സിറിയയെ വിമതരിൽനിന്നു മുക്തമാക്കാനാണ് അസാദിന്റെ നീക്കം. ഇവിടെ നടത്തുന്ന ആക്രമണം വൻ ആൾനാശത്തിൽ കലാശിക്കുമെന്നു യുഎൻ അടക്കമുള്ളവർ മുന്നറിയിപ്പു നല്കിയിരുന്നു.
ആക്രമണം ഒഴിവാക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇഡ്ലിബിൽ ബോംബിംഗ് തുടങ്ങിയത്. ഹമാ പ്രവിശ്യയിലും ബോംബിംഗ് നടന്നു. ഇവിടെ രണ്ടു പേർ കൊല്ലപ്പെടുകയും കുഞ്ഞുങ്ങളടക്കം അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റോക്കറ്റുകളും ഷെല്ലുകളും ഉപയോഗിച്ച് വിമതർ തിരിച്ചടിക്കുന്നുണ്ട്. വെള്ളിയാഴ്ച വിമർ നടത്തിയ ഷെല്ലിംഗിൽ അഞ്ചു കുട്ടികളടക്കം 10 പേർ മരിച്ചിരുന്നു.
ഇഡ്ലിബ് കൂടി പിടിച്ചെടുത്ത് സിറിയയെ വിമതരിൽനിന്നു മുക്തമാക്കാനാണ് അസാദിന്റെ നീക്കം. ഇവിടെ നടത്തുന്ന ആക്രമണം വൻ ആൾനാശത്തിൽ കലാശിക്കുമെന്നു യുഎൻ അടക്കമുള്ളവർ മുന്നറിയിപ്പു നല്കിയിരുന്നു.
ആക്രമണം ഒഴിവാക്കാൻ തുർക്കിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇഡ്ലിബിൽ ബോംബിംഗ് തുടങ്ങിയത്. ഹമാ പ്രവിശ്യയിലും ബോംബിംഗ് നടന്നു. ഇവിടെ രണ്ടു പേർ കൊല്ലപ്പെടുകയും കുഞ്ഞുങ്ങളടക്കം അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റോക്കറ്റുകളും ഷെല്ലുകളും ഉപയോഗിച്ച് വിമതർ തിരിച്ചടിക്കുന്നുണ്ട്. വെള്ളിയാഴ്ച വിമർ നടത്തിയ ഷെല്ലിംഗിൽ അഞ്ചു കുട്ടികളടക്കം 10 പേർ മരിച്ചിരുന്നു.