കാൻബറ : ലിബറൽ പാർട്ടി നേതൃമത്സരത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ കഷ്ടിച്ചു കടന്നുകൂടി. ടേൺബുള്ളിന് 48 വോട്ടും എതിരാളി ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടന് 35 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി നേതാവായി വിദേശമന്ത്രി ജൂലി ബിഷപ് തുടരും.
തത്കാലം പ്രതിസന്ധി ഒഴിവായെങ്കിലും അടുത്തമാസം വീണ്ടും ടേൺബുള്ളിനെതിരേ ഡട്ടന്റെ അനുയായികൾ കലാപക്കൊടി ഉയർത്താൻ സാധ്യതയുണ്ടെന്നു ലിബറൽ പാർട്ടിയുടെ മുൻ നേതാവ് ജോൺ ഹ്യൂസൻ പറഞ്ഞു. നേതൃമത്സരത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നു മന്ത്രിസഭയിൽ നിന്നു രാജിവച്ച ഡട്ടനു പകരം സ്കോട് മോറീസനെ നിയമിക്കുമെന്നു ടേൺബുൾ അറിയിച്ചു.
തത്കാലം പ്രതിസന്ധി ഒഴിവായെങ്കിലും അടുത്തമാസം വീണ്ടും ടേൺബുള്ളിനെതിരേ ഡട്ടന്റെ അനുയായികൾ കലാപക്കൊടി ഉയർത്താൻ സാധ്യതയുണ്ടെന്നു ലിബറൽ പാർട്ടിയുടെ മുൻ നേതാവ് ജോൺ ഹ്യൂസൻ പറഞ്ഞു. നേതൃമത്സരത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നു മന്ത്രിസഭയിൽ നിന്നു രാജിവച്ച ഡട്ടനു പകരം സ്കോട് മോറീസനെ നിയമിക്കുമെന്നു ടേൺബുൾ അറിയിച്ചു.