ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി ഗുരുതരദുരന്തം (കലാമിറ്റി ഓഫ് സിവിയർ നേച്ചർ) ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാരും അവരുടെ ഒരു മാസത്തെ ശന്പളം കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനു നൽകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനും അഭ്യർഥിച്ചു. ഇതിനു പുറമേ എംപിമാരുടെ മണ്ഡലവികസന ഫണ്ടിൽനിന്നു പരമാവധി തുക കേരളത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചെലവാക്കണമെന്നും ഇരുവരും അഭ്യർഥിച്ചു.
ഗുരുതരദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്തെ ഏതു പ്രദേശത്തും ഒരു കോടി രൂപയുടെവരെ നിർമാണ ജോലികൾ ഓരോ എംപിമാർക്കും ശിപാർശ ചെയ്യാമെന്നാണു ചട്ടങ്ങളിലെ വ്യവസ്ഥയെന്ന് രാജ്യസഭാ ധ്യക്ഷൻകൂടിയായ നായിഡു ദീപികയോടു പറഞ്ഞു.
കേരളത്തിലെ മഴക്കെടുതിയെ കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയി പ്രഖ്യാപിച്ചിട്ടുണ്ടെ ന്നു തന്റെ ഓഫീസ് എഴുതിച്ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.
കേരളത്തിലെ പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും വളരെ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ തകർത്ത പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ളവരുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര നടപടി. ദുരന്ത നിവാരണ അഥോറിറ്റി ചട്ടങ്ങളനുസരിച്ച് എത്ര വലിയ പ്രകൃതിക്ഷോഭമായാലും ദേശീയ ദുരന്തം എന്നു പ്രഖ്യാപിക്കാൻ ചട്ടങ്ങളില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ, കാഷ്മീരിൽ 2014 സെപ്റ്റംബറിൽ വലിയ പ്രളയം ഉണ്ടായപ്പോൾ ദേശീയതല ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2013ലെ ഉത്തരാഖണ്ഡ് പ്രളയം, ആന്ധ്രപ്രദേശിൽ 2014ൽ ഉണ്ടായ ചുഴലിക്കാറ്റ്, 2015ലെ ആസാം പ്രളയം എന്നിവ ഗുരുതരദുരന്തം ആയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഒരു മാസത്തെ ശന്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി വെങ്കയ്യ നായിഡുവും സുമിത്ര മഹാജനും പറഞ്ഞു.
എംപിമാരുടെ ഒരു മാസത്തെ ശന്പളം കേരളത്തിനായി സംഭാവന ചെയ്യാൻ പറയുന്നുണ്ടെങ്കിലും ഏതു നിധിയിലേക്കു നൽകണമെന്ന് നിർദേശിച്ചിട്ടില്ല.
ഉപരാഷ്ട്രപതിയുടെ വസതിയിൽ ഇന്നലെ വൈകുന്നേരം നായിഡുവും സുമിത്രയും സംയുക്ത യോഗം ചേർന്നാണ് അഭ്യർ ഥന നടത്തിയത്.
ജോർജ് കള്ളിവയലിൽ
ഗുരുതരദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്തെ ഏതു പ്രദേശത്തും ഒരു കോടി രൂപയുടെവരെ നിർമാണ ജോലികൾ ഓരോ എംപിമാർക്കും ശിപാർശ ചെയ്യാമെന്നാണു ചട്ടങ്ങളിലെ വ്യവസ്ഥയെന്ന് രാജ്യസഭാ ധ്യക്ഷൻകൂടിയായ നായിഡു ദീപികയോടു പറഞ്ഞു.
കേരളത്തിലെ മഴക്കെടുതിയെ കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയി പ്രഖ്യാപിച്ചിട്ടുണ്ടെ ന്നു തന്റെ ഓഫീസ് എഴുതിച്ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.
കേരളത്തിലെ പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും വളരെ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ തകർത്ത പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ളവരുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര നടപടി. ദുരന്ത നിവാരണ അഥോറിറ്റി ചട്ടങ്ങളനുസരിച്ച് എത്ര വലിയ പ്രകൃതിക്ഷോഭമായാലും ദേശീയ ദുരന്തം എന്നു പ്രഖ്യാപിക്കാൻ ചട്ടങ്ങളില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ, കാഷ്മീരിൽ 2014 സെപ്റ്റംബറിൽ വലിയ പ്രളയം ഉണ്ടായപ്പോൾ ദേശീയതല ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2013ലെ ഉത്തരാഖണ്ഡ് പ്രളയം, ആന്ധ്രപ്രദേശിൽ 2014ൽ ഉണ്ടായ ചുഴലിക്കാറ്റ്, 2015ലെ ആസാം പ്രളയം എന്നിവ ഗുരുതരദുരന്തം ആയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഒരു മാസത്തെ ശന്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി വെങ്കയ്യ നായിഡുവും സുമിത്ര മഹാജനും പറഞ്ഞു.
എംപിമാരുടെ ഒരു മാസത്തെ ശന്പളം കേരളത്തിനായി സംഭാവന ചെയ്യാൻ പറയുന്നുണ്ടെങ്കിലും ഏതു നിധിയിലേക്കു നൽകണമെന്ന് നിർദേശിച്ചിട്ടില്ല.
ഉപരാഷ്ട്രപതിയുടെ വസതിയിൽ ഇന്നലെ വൈകുന്നേരം നായിഡുവും സുമിത്രയും സംയുക്ത യോഗം ചേർന്നാണ് അഭ്യർ ഥന നടത്തിയത്.
ജോർജ് കള്ളിവയലിൽ