സിയൂൾ: യുദ്ധത്തെത്തുടർന്ന് ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലുമായി ചിതറിപ്പോയ 89 കുടുംബങ്ങൾ 65 വർഷത്തിനുശേഷം ഒത്തു ചേർന്നു.
ഉത്തരകൊറിയയിലെ വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് കുംഗ്യാഗിലാണ് മൂന്നു ദിവസങ്ങളിലായി 11 മണിക്കൂർ നീളുന്ന കൂടിക്കാഴ്ച നടക്കുന്നത്. ആണവ പരീക്ഷണങ്ങളിൽനിന്ന് ഉത്തരകൊറിയ പിൻമാറിയതിനെത്തുടർന്നാണ് ചരിത്രപരമായ കൂടിക്കാഴ്ച. ഏപ്രിലിൽ നടന്ന ഉച്ചകോടിയിൽ ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഒത്തുചേരൽ ചടങ്ങിനു ധാരണയിലെത്തിയിരുന്നു. 89 കുടുംബങ്ങളിൽനിന്നുള്ള 330 ദക്ഷിണകൊറിയക്കാർ ഉത്തരകൊറിയയിലുള്ള തങ്ങളുടെ 185 ബന്ധുക്കളെ കണ്ടു.
""നിനക്ക് ഇത്ര പ്രായം എങ്ങിനെ ആയെന്ന 92 കാരനായ കിംഗ് ദാൽ ഇന്നിന്റെ ചോദ്യത്തിന് നിന്നെക്കാണാനാണ് ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നതെന്നുള്ള'' സഹോദരി യുഡോക്കിന്റെ മറുപടി ഒരു കരച്ചിലിനൊപ്പമാണ് പുറത്തുവന്നത്. സഹോദരനുമൊത്തുള്ള ചെറുപ്പത്തിലെ ചിത്രവുമായാണ് യുഡോക്ക് എത്തിയിരുന്നത്.
1950 മുതൽ 53 വരെ നീണ്ട യുദ്ധത്തെത്തുടർന്നാണ് കൊറിയ രണ്ടു രാജ്യങ്ങളായി വിഭജിച്ചത്. ഒത്തുചേരൽ പരിപാടിയിൽ 57,000 ദക്ഷിണ കൊറിയക്കാർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി ഇരുരാജ്യത്തുമുള്ളവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഉത്തരകൊറിയുടെ ആണവപരീക്ഷണങ്ങൾ ഇതും ഇല്ലാതാക്കി. ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ പരീക്ഷണങ്ങളിൽനിന്ന് പിൻമാറുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചത്.
ഉത്തരകൊറിയയിലെ വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് കുംഗ്യാഗിലാണ് മൂന്നു ദിവസങ്ങളിലായി 11 മണിക്കൂർ നീളുന്ന കൂടിക്കാഴ്ച നടക്കുന്നത്. ആണവ പരീക്ഷണങ്ങളിൽനിന്ന് ഉത്തരകൊറിയ പിൻമാറിയതിനെത്തുടർന്നാണ് ചരിത്രപരമായ കൂടിക്കാഴ്ച. ഏപ്രിലിൽ നടന്ന ഉച്ചകോടിയിൽ ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഒത്തുചേരൽ ചടങ്ങിനു ധാരണയിലെത്തിയിരുന്നു. 89 കുടുംബങ്ങളിൽനിന്നുള്ള 330 ദക്ഷിണകൊറിയക്കാർ ഉത്തരകൊറിയയിലുള്ള തങ്ങളുടെ 185 ബന്ധുക്കളെ കണ്ടു.
""നിനക്ക് ഇത്ര പ്രായം എങ്ങിനെ ആയെന്ന 92 കാരനായ കിംഗ് ദാൽ ഇന്നിന്റെ ചോദ്യത്തിന് നിന്നെക്കാണാനാണ് ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നതെന്നുള്ള'' സഹോദരി യുഡോക്കിന്റെ മറുപടി ഒരു കരച്ചിലിനൊപ്പമാണ് പുറത്തുവന്നത്. സഹോദരനുമൊത്തുള്ള ചെറുപ്പത്തിലെ ചിത്രവുമായാണ് യുഡോക്ക് എത്തിയിരുന്നത്.
1950 മുതൽ 53 വരെ നീണ്ട യുദ്ധത്തെത്തുടർന്നാണ് കൊറിയ രണ്ടു രാജ്യങ്ങളായി വിഭജിച്ചത്. ഒത്തുചേരൽ പരിപാടിയിൽ 57,000 ദക്ഷിണ കൊറിയക്കാർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി ഇരുരാജ്യത്തുമുള്ളവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഉത്തരകൊറിയുടെ ആണവപരീക്ഷണങ്ങൾ ഇതും ഇല്ലാതാക്കി. ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ പരീക്ഷണങ്ങളിൽനിന്ന് പിൻമാറുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചത്.