ന്യൂഡൽഹി: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിനു സഹായഹസ്തവുമായി മറ്റു സംസ്ഥനങ്ങൾ. തെലങ്കാന 25 കോടി രൂപയും ഉത്തർപ്രദേശ് 15 കോടിരൂപയും സഹായം പ്രഖ്യാപിച്ചു . ഡൽഹിയും പഞ്ചാബും കർണാടകയും 10 കോടി രൂപ വീതം സഹായം വാഗ്ദാനം ചെയ്തു. ആന്ധ്രയും ഒഡീഷയും തമിഴ്നാടും അഞ്ചു കോടി വീതം നേരത്തെ നൽകിയിരുന്നു. സാന്പത്തിക സഹായത്തിനൊപ്പം തന്നെ ഭക്ഷണവും മരുന്നും ഉത്തർപ്രദേശ് നൽകും.
രണ്ടു കോടിരൂപയുടെ ദുരിതാശ്വാസ സാമിഗ്രികളുമായി തമിഴ്നാട്ടിൽ നിന്ന് 20 ലോറികൾ കേരളത്തിലേക്ക് പുറപ്പെട്ടു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്ന് സംസ്ഥാന ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത്. പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, ബ്രെഡ്, ബിസ്കറ്റ്, വസ്ത്രങ്ങൾ, മരുന്ന് എന്നിവയാണ് ലോറികളിലുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ദുരിതമുഖത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സാമിഗ്രികൾ കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട് സർക്കാർ നേരത്തെ അഞ്ചു കോടി രൂപ നൽകിയിരുന്നു.വീണ്ടും അഞ്ചു കോടി രൂപ കൂടി തമിഴ്നാട് നൽകും. നാമക്കൽ, തിരുപ്പൂർ, ദിണ്ഡിഗൽ, ദർമപുരി, മധുര എന്നീ ജില്ലകളിൽനിന്നാണ് ദുരിതാശ്വാസ സാമിഗ്രികൾ ശേഖരിച്ചതെന്ന് കേരളത്തിലേക്കുള്ള ലോറികൾ ഫ്ളാഗ്ഓഫ് ചെയ്തു തദ്ദേശ ഭരണമന്ത്രി എസ്.പി. വേലുമണി പറഞ്ഞു.
ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും എംഎൽഎയുമായ ഒമർ അബ്ദുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശന്പളം നൽകി. ജമ്മു കാഷ്മീർ ഗവർണർ എൻ.എൻ. വോറയും സഹായം നൽകിയിട്ടുണ്ട്.
പ്രളയക്കെടുതി അനുഭവിക്കുന്ന കുട്ടികൾക്കായി പശ്ചിമബംഗാൾ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 100 ടൺ പാക്കറ്റ് ഭക്ഷണങ്ങൾ എത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് 100 ടൺ ബാലമൃതം തെലുങ്കാന-പശ്ചിമബംഗാൾ സർക്കാരുകൾ സംയുക്തമായി നൽകും. ഗോതന്പ്, കടല, പാൽപ്പൊടി, പഞ്ചസാര, എണ്ണ എന്നീ പോഷകാഹാരങ്ങൾ അടങ്ങിയതാണ് ബാലാമൃതം.
മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സാധ്യമായ മറ്റു സഹായങ്ങളും നൽകുമെന്ന് ഉറപ്പു നൽകി. കേജരിവാളും മന്ത്രിമാരും ആം ആദ്മി പാർട്ടി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കേരളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അത്യാധുനിക യന്ത്രങ്ങളോടെ ഒഡീഷ അഗ്നിശമന സേനയുടെ ഒരു സംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ട്വീറ്റ് ചെയ്തു. 225 ഫയർമാൻമാരും 15 സൂപ്പർവൈസർമാരും അടങ്ങുന്നസംഘം 75 പവർ ബോട്ടുകളുമായി കേരളത്തിലേക്ക് വ്യോമസേനാ വിമാനത്തിൽ തിരിച്ചതായി അധികൃതർ അറിയിച്ചു.
ഷാർജ ഭരണാധികാരി ഷെയ്ക് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി നാലു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നു സാമ്പത്തിക ഉപദേഷ്ടാവ് സംസ്ഥാനത്തെ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകുന്നുണ്ട്. കാര്യമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മഹാരാഷ്ട്ര 20 കോടി രൂപയുടെ സഹായം ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ചു.
കേരളത്തിന് സഹായം പ്രഖ്യാപിക്കണമെന്ന് കോണ്ഗ്രസും എൻസിപിയും പരസ്യമായി ആവശ്യപ്പെട്ട ശേഷമായിരുന്നു പ്രഖ്യാപനം. ബിഹാർ, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, സർക്കാരുകൾ പത്തു കോടി രൂപ വീതവും തമിഴ്നാട്, ഒഡീഷ, ജാർഖണ്ഡ് സർക്കാരുകൾ അഞ്ചു കോടി രൂപ വീതവുമാണ് സഹായം പ്രഖ്യാപിച്ചത്. പുതുച്ചേരി സർക്കാർ ഒരു കോടി രൂപ നൽകും.
രണ്ടു കോടിരൂപയുടെ ദുരിതാശ്വാസ സാമിഗ്രികളുമായി തമിഴ്നാട്ടിൽ നിന്ന് 20 ലോറികൾ കേരളത്തിലേക്ക് പുറപ്പെട്ടു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്ന് സംസ്ഥാന ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത്. പരിപ്പ്, എണ്ണ, പഞ്ചസാര, ഉപ്പ്, ബ്രെഡ്, ബിസ്കറ്റ്, വസ്ത്രങ്ങൾ, മരുന്ന് എന്നിവയാണ് ലോറികളിലുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ദുരിതമുഖത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സാമിഗ്രികൾ കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട് സർക്കാർ നേരത്തെ അഞ്ചു കോടി രൂപ നൽകിയിരുന്നു.വീണ്ടും അഞ്ചു കോടി രൂപ കൂടി തമിഴ്നാട് നൽകും. നാമക്കൽ, തിരുപ്പൂർ, ദിണ്ഡിഗൽ, ദർമപുരി, മധുര എന്നീ ജില്ലകളിൽനിന്നാണ് ദുരിതാശ്വാസ സാമിഗ്രികൾ ശേഖരിച്ചതെന്ന് കേരളത്തിലേക്കുള്ള ലോറികൾ ഫ്ളാഗ്ഓഫ് ചെയ്തു തദ്ദേശ ഭരണമന്ത്രി എസ്.പി. വേലുമണി പറഞ്ഞു.
ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും എംഎൽഎയുമായ ഒമർ അബ്ദുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശന്പളം നൽകി. ജമ്മു കാഷ്മീർ ഗവർണർ എൻ.എൻ. വോറയും സഹായം നൽകിയിട്ടുണ്ട്.
പ്രളയക്കെടുതി അനുഭവിക്കുന്ന കുട്ടികൾക്കായി പശ്ചിമബംഗാൾ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 100 ടൺ പാക്കറ്റ് ഭക്ഷണങ്ങൾ എത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് 100 ടൺ ബാലമൃതം തെലുങ്കാന-പശ്ചിമബംഗാൾ സർക്കാരുകൾ സംയുക്തമായി നൽകും. ഗോതന്പ്, കടല, പാൽപ്പൊടി, പഞ്ചസാര, എണ്ണ എന്നീ പോഷകാഹാരങ്ങൾ അടങ്ങിയതാണ് ബാലാമൃതം.
മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സാധ്യമായ മറ്റു സഹായങ്ങളും നൽകുമെന്ന് ഉറപ്പു നൽകി. കേജരിവാളും മന്ത്രിമാരും ആം ആദ്മി പാർട്ടി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കേരളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അത്യാധുനിക യന്ത്രങ്ങളോടെ ഒഡീഷ അഗ്നിശമന സേനയുടെ ഒരു സംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് ട്വീറ്റ് ചെയ്തു. 225 ഫയർമാൻമാരും 15 സൂപ്പർവൈസർമാരും അടങ്ങുന്നസംഘം 75 പവർ ബോട്ടുകളുമായി കേരളത്തിലേക്ക് വ്യോമസേനാ വിമാനത്തിൽ തിരിച്ചതായി അധികൃതർ അറിയിച്ചു.
ഷാർജ ഭരണാധികാരി ഷെയ്ക് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി നാലു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നു സാമ്പത്തിക ഉപദേഷ്ടാവ് സംസ്ഥാനത്തെ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകുന്നുണ്ട്. കാര്യമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മഹാരാഷ്ട്ര 20 കോടി രൂപയുടെ സഹായം ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ചു.
കേരളത്തിന് സഹായം പ്രഖ്യാപിക്കണമെന്ന് കോണ്ഗ്രസും എൻസിപിയും പരസ്യമായി ആവശ്യപ്പെട്ട ശേഷമായിരുന്നു പ്രഖ്യാപനം. ബിഹാർ, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, സർക്കാരുകൾ പത്തു കോടി രൂപ വീതവും തമിഴ്നാട്, ഒഡീഷ, ജാർഖണ്ഡ് സർക്കാരുകൾ അഞ്ചു കോടി രൂപ വീതവുമാണ് സഹായം പ്രഖ്യാപിച്ചത്. പുതുച്ചേരി സർക്കാർ ഒരു കോടി രൂപ നൽകും.