ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 22-ാമത്തെ പ്രധാനമന്ത്രിയായി മുൻ ക്രിക്കറ്റ്താരം ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക്കിസ്ഥാൻ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) നേതാവായ ഇമ്രാന് പാക് പ്രസിഡന്റ് മംനൂൺ ഹുസൈൻ ഉർദുവിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചില ഉർദു വാക്കുകൾ ഉച്ചരിക്കാൻ ഖാൻ പ്രയാസപ്പെടുന്നതു കണ്ടു. രാവിലെ ഒന്പതരയ്ക്കു നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.
സൈനികമേധാവി ഖമർ ജാവേദ് ബജ്വ, ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്കറ്റർ നവ്ജോത് സിംഗ് സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ റമീസ് രാജ, വസിം അക്രം, കാവൽ പ്രധാനമന്ത്രി നസീർ ഉൽ മുൽക്ക് തുടങ്ങിയവർ പങ്കെടുത്തു. ഇമ്രാന്റെ ഭാര്യ ബുഷറ മനേകയും ചടങ്ങിൽ സംബന്ധിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഇമ്രാൻഖാൻ പ്രധാനമന്ത്രിപദം ഏറ്റെടുത്തതായി കാബിനറ്റ് സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഖൈബർ പക്തൂൺഹ്വാ പ്രവിശ്യാ മുൻ ചീഫ് സെക്രട്ടറി മുഹമ്മദ് അസമിനെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു.
ക്രിക്കറ്റിൽനിന്നു രാഷ്ട്രീയത്തിലെത്തിയ ഇമ്രാനെ വെള്ളിയാഴ്ച നാഷണൽ അസംബ്ലി ( പാർലമെന്റ്) ചേർന്ന് സഭാനേതാവായി തെരഞ്ഞെടുത്തിരുന്നു. ഇമ്രാന് 176 വോട്ടും എതിരാളി പിഎംഎൽ-എന്നിലെ ഷഹബാസ് ഷരീഫിന് 96 വോട്ടും കിട്ടി. ഭൂരിപക്ഷത്തിന് 172 വോട്ട് മതി. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാർട്ടി വോട്ടിംഗ് ബഹിഷ്കരിച്ചു. ഇമ്രാന്റെ പാർട്ടിക്ക് 116 സീറ്റേ പാർലമെന്റിലുള്ളുവെങ്കിലും ചെറുകിട പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിനു കിട്ടി.
പാക്കിസ്ഥാനെ കൊള്ളയടിച്ചവർക്കെതിരേ നടപടിയെടുക്കുമെന്നു പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗത്തിൽ ഇമ്രാൻ പറഞ്ഞു. രാജ്യം ദാഹിക്കുന്ന മാറ്റം എത്രയും വേഗം കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ചെലവഴിക്കേണ്ട പണം ചിലരുടെ പോക്കറ്റുകളിലേക്കാണു പോയത്. ഇപ്രകാരം കടത്തിക്കൊണ്ടുപോയ പണം തിരിച്ചുകൊണ്ടുവരുമെന്നു ഇമ്രാൻ പറഞ്ഞു.
സൈനികമേധാവി ഖമർ ജാവേദ് ബജ്വ, ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്കറ്റർ നവ്ജോത് സിംഗ് സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ റമീസ് രാജ, വസിം അക്രം, കാവൽ പ്രധാനമന്ത്രി നസീർ ഉൽ മുൽക്ക് തുടങ്ങിയവർ പങ്കെടുത്തു. ഇമ്രാന്റെ ഭാര്യ ബുഷറ മനേകയും ചടങ്ങിൽ സംബന്ധിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഇമ്രാൻഖാൻ പ്രധാനമന്ത്രിപദം ഏറ്റെടുത്തതായി കാബിനറ്റ് സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഖൈബർ പക്തൂൺഹ്വാ പ്രവിശ്യാ മുൻ ചീഫ് സെക്രട്ടറി മുഹമ്മദ് അസമിനെ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു.
ക്രിക്കറ്റിൽനിന്നു രാഷ്ട്രീയത്തിലെത്തിയ ഇമ്രാനെ വെള്ളിയാഴ്ച നാഷണൽ അസംബ്ലി ( പാർലമെന്റ്) ചേർന്ന് സഭാനേതാവായി തെരഞ്ഞെടുത്തിരുന്നു. ഇമ്രാന് 176 വോട്ടും എതിരാളി പിഎംഎൽ-എന്നിലെ ഷഹബാസ് ഷരീഫിന് 96 വോട്ടും കിട്ടി. ഭൂരിപക്ഷത്തിന് 172 വോട്ട് മതി. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാർട്ടി വോട്ടിംഗ് ബഹിഷ്കരിച്ചു. ഇമ്രാന്റെ പാർട്ടിക്ക് 116 സീറ്റേ പാർലമെന്റിലുള്ളുവെങ്കിലും ചെറുകിട പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിനു കിട്ടി.
പാക്കിസ്ഥാനെ കൊള്ളയടിച്ചവർക്കെതിരേ നടപടിയെടുക്കുമെന്നു പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗത്തിൽ ഇമ്രാൻ പറഞ്ഞു. രാജ്യം ദാഹിക്കുന്ന മാറ്റം എത്രയും വേഗം കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ചെലവഴിക്കേണ്ട പണം ചിലരുടെ പോക്കറ്റുകളിലേക്കാണു പോയത്. ഇപ്രകാരം കടത്തിക്കൊണ്ടുപോയ പണം തിരിച്ചുകൊണ്ടുവരുമെന്നു ഇമ്രാൻ പറഞ്ഞു.