ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനു സാക്ഷ്യം വഹിക്കാനെത്തിയ മുൻ ക്രിക്കറ്ററും പഞ്ചാബ് മന്ത്രിയു നവ്ജ്യോത് സിംഗ് സിദ്ദു ഇമ്രാന്റെ മേൽ പ്രശംസ കോരിച്ചൊരിഞ്ഞു. പാക്കിസ്ഥാനിൽ പുതിയ പ്രഭാതം.രാജ്യത്തിന്റെ ഭാഗധേയം മാറ്റി നിർണയിക്കാൻ ശേഷിയുള്ള പുതിയ ഭരണകൂടം ലഭിച്ചിരിക്കുന്നു- ഇമ്രാനെ പ്രകീർത്തിക്കാൻ സിദ്ദു രണ്ടു വരി കവിത ചൊല്ലി. ഇന്ത്യാ-പാക് സമാധാന പ്രക്രിയയ്ക്ക് ഇമ്രാന്റെ വിജയം സഹായകമാവുമെന്നും പാക് ടിവിയോടു സിദ്ദു പറഞ്ഞു.
അയ്വൻ ഇ സദറിൽ(പ്രസിഡന്റിന്റെ വസതി) നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഇമ്രാന്റെ പ്രത്യേക ക്ഷണിതാവായാണു സിദ്ദു പങ്കെടുത്തത്. പാക് അധിനിവേശ കാഷ്മീരിന്റെ പ്രസിഡന്റ് മസൂദ്ഖാന്റെ തൊട്ടടുത്തായിരുന്നു സിദ്ദുവിന്റെ ഇരിപ്പിടം. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സിദ്ദുവിന്റെ അടുത്തെത്തി കുശലപ്രശ്നം നടത്തി. രണ്ടുതവണ സിദ്ദുവിനെ ആശ്ലേഷിക്കുകയും ചെയ്തു.
പാക് സൈനികമേധാവി ഖമർ ജാവേദ് ബജ്വയെ ആശ്ലേഷിക്കുകയും പാക് അധിനിവേശ കാഷ്മീർ പ്രസിഡന്റിന്റെ സമീപം ഇരിക്കുകയും ചെയ്തതിനു ബിജെപി പഞ്ചാബിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ മുൻ ക്രിക്കറ്റർ നവ്ജോദ് സിംഗ് സിദ്ദുവിനെ ബിജെപി രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ അനുമതിയോടെയാണോ സിദ്ദു പാക്കിസ്ഥാനിലേക്കു പോയതെന്നു വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്രാ പറഞ്ഞു.
സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നീ ക്രിക്കറ്റ് സുഹൃത്തുക്കളെയും ഇമ്രാൻ ക്ഷണിച്ചിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി ഇരുവരും ക്ഷണം നിരസിച്ചു.
അയ്വൻ ഇ സദറിൽ(പ്രസിഡന്റിന്റെ വസതി) നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഇമ്രാന്റെ പ്രത്യേക ക്ഷണിതാവായാണു സിദ്ദു പങ്കെടുത്തത്. പാക് അധിനിവേശ കാഷ്മീരിന്റെ പ്രസിഡന്റ് മസൂദ്ഖാന്റെ തൊട്ടടുത്തായിരുന്നു സിദ്ദുവിന്റെ ഇരിപ്പിടം. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സിദ്ദുവിന്റെ അടുത്തെത്തി കുശലപ്രശ്നം നടത്തി. രണ്ടുതവണ സിദ്ദുവിനെ ആശ്ലേഷിക്കുകയും ചെയ്തു.
പാക് സൈനികമേധാവി ഖമർ ജാവേദ് ബജ്വയെ ആശ്ലേഷിക്കുകയും പാക് അധിനിവേശ കാഷ്മീർ പ്രസിഡന്റിന്റെ സമീപം ഇരിക്കുകയും ചെയ്തതിനു ബിജെപി പഞ്ചാബിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ മുൻ ക്രിക്കറ്റർ നവ്ജോദ് സിംഗ് സിദ്ദുവിനെ ബിജെപി രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ അനുമതിയോടെയാണോ സിദ്ദു പാക്കിസ്ഥാനിലേക്കു പോയതെന്നു വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്രാ പറഞ്ഞു.
സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നീ ക്രിക്കറ്റ് സുഹൃത്തുക്കളെയും ഇമ്രാൻ ക്ഷണിച്ചിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി ഇരുവരും ക്ഷണം നിരസിച്ചു.