പത്തനംതിട്ട: കൂടംകുളം വൈദ്യുതി ലൈൻ പത്തനംതിട്ട ജില്ലയെ ഒഴിവാക്കി നിർമിക്കുന്നതിനുള്ള നിർദേശങ്ങളുമായി ആക്ഷൻ കൗണ്‍സിൽ.
ഹൈക്കോടതി നിർദേശപ്രകാരമാണ് ജില്ലാ കളക്ടർക്ക് ബദൽ റൂട്ട് സമർപ്പിച്ചിരിക്കുന്നത്.ഇടമണ്ണിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ലൈനിന്റെ റൂട്ട് ജനവാസ കേന്ദ്രങ്ങളിലൂടെയാണെന്ന ആക്ഷേപത്തേ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ കോടതി തടയുകയും ബദൽ റൂട്ട് തയാറാക്കി നൽകാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു
കൊല്ലം ജില്ലയിലെ പത്തനാപുരം, കല്ലാമുട്ടം, ഫാമിംഗ് കോർപറേഷൻ, എവിടി എസ്റ്റേറ്റ്, കല്ലേലി, ചെങ്ങറ വഴി പത്തനംതിട്ട ജില്ല കടത്തിവിടാമെന്നാണ് നിർദേശം. ഇടമണ്‍, കായംകുളം 220 കെവി ലൈൻ വികസിപ്പിച്ച് 400 കെവിയായി ഉയർത്തണമെന്ന നിർദേശമുണ്ട്. മുന്‍പ് ഈ നിർദേശം പരിശോധിച്ചിരുന്നതാണ്. ജനവാസകേന്ദ്രങ്ങളും കാർഷിക മേഖലകളും ഒഴിവാക്കിയുള്ള നിർദേശം കെഎസ്ഇബി തന്നെ മുന്നോട്ടുവച്ചതാണെങ്കിലും പവർഗ്രിഡ് കോർപറേഷൻ ഇതു നിരാകരിച്ചു.
ഭൂഗർഭ ലൈനിന്റെ സാധ്യത പരിശോധിക്കുകയും പുനലൂർ - മൂവാറ്റുപുഴ റോഡിലൂടെ ഇതു കടത്തിവിടാമെന്നും നിർദേശമുണ്ട്.നിലവിലുള്ള റൂട്ടിലൂടെ 400 കെവി ലൈൻ വലിക്കുന്നതിനെതിരെ ആക്ഷൻ കൗണ്‍സിൽ സജീവമായി രംഗത്തുണ്ട്.
കൂടംകുളവുമായി ബന്ധപ്പെട്ട് നേരത്തെ തയാറാക്കിയ റൂട്ടിനെതിരെ വ്യാപകമായ ആക്ഷേപവും പ്രക്ഷോഭവും നിലനിന്ന സാഹചര്യത്തിലാണ് ടവർ നിർമാണം ഉൾപ്പെടെ തടസപ്പെട്ടിരുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയാറാക്കിയ നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ച് ലൈൻ വലിക്കുന്നതു സംബന്ധിച്ച് അന്നു സമരരംഗത്തുണ്ടായിരുന്നവരുമായി ധാരണയിലെത്തിയിരുന്നതായി പറയുന്നു. എന്നാൽ നേതാക്കൾ അംഗീകരിച്ച ധാരണയോടു കർഷകർ യോജിച്ചില്ല.
മുൻ ധാരണ ഉയർത്തിക്കാട്ടി നിർമാണ പ്രവർത്തനങ്ങൾ കോന്നി താലൂക്കിൽ ആരംഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും ആക്ഷൻ കൗണ്‍സിൽ സജീവമായത്. വകയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ഷൻ കൗണ്‍സിൽ നൽകിയ ഹർജിയിൽ ടവറിന്േറതടക്കം വൈദ്യുതിലൈൻ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
കോട്ടയം ജില്ലയിൽ ആക്ഷൻ കൗണ്‍സിൽ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്. പവർഗ്രിഡ് കോർപറേഷൻ നിർദേശിച്ചിരിക്കുന്ന റൂട്ടിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണം യാതൊരു കാരണവശാലം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ ഐവാൻ വകയാർ പറഞ്ഞു.
ഹൈക്കോടതി നിർദേശപ്രകാരമാണ് ജില്ലാ കളക്ടർക്ക് ബദൽ റൂട്ട് സമർപ്പിച്ചിരിക്കുന്നത്.ഇടമണ്ണിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ലൈനിന്റെ റൂട്ട് ജനവാസ കേന്ദ്രങ്ങളിലൂടെയാണെന്ന ആക്ഷേപത്തേ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ കോടതി തടയുകയും ബദൽ റൂട്ട് തയാറാക്കി നൽകാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു
കൊല്ലം ജില്ലയിലെ പത്തനാപുരം, കല്ലാമുട്ടം, ഫാമിംഗ് കോർപറേഷൻ, എവിടി എസ്റ്റേറ്റ്, കല്ലേലി, ചെങ്ങറ വഴി പത്തനംതിട്ട ജില്ല കടത്തിവിടാമെന്നാണ് നിർദേശം. ഇടമണ്‍, കായംകുളം 220 കെവി ലൈൻ വികസിപ്പിച്ച് 400 കെവിയായി ഉയർത്തണമെന്ന നിർദേശമുണ്ട്. മുന്‍പ് ഈ നിർദേശം പരിശോധിച്ചിരുന്നതാണ്. ജനവാസകേന്ദ്രങ്ങളും കാർഷിക മേഖലകളും ഒഴിവാക്കിയുള്ള നിർദേശം കെഎസ്ഇബി തന്നെ മുന്നോട്ടുവച്ചതാണെങ്കിലും പവർഗ്രിഡ് കോർപറേഷൻ ഇതു നിരാകരിച്ചു.
ഭൂഗർഭ ലൈനിന്റെ സാധ്യത പരിശോധിക്കുകയും പുനലൂർ - മൂവാറ്റുപുഴ റോഡിലൂടെ ഇതു കടത്തിവിടാമെന്നും നിർദേശമുണ്ട്.നിലവിലുള്ള റൂട്ടിലൂടെ 400 കെവി ലൈൻ വലിക്കുന്നതിനെതിരെ ആക്ഷൻ കൗണ്‍സിൽ സജീവമായി രംഗത്തുണ്ട്.
കൂടംകുളവുമായി ബന്ധപ്പെട്ട് നേരത്തെ തയാറാക്കിയ റൂട്ടിനെതിരെ വ്യാപകമായ ആക്ഷേപവും പ്രക്ഷോഭവും നിലനിന്ന സാഹചര്യത്തിലാണ് ടവർ നിർമാണം ഉൾപ്പെടെ തടസപ്പെട്ടിരുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയാറാക്കിയ നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ച് ലൈൻ വലിക്കുന്നതു സംബന്ധിച്ച് അന്നു സമരരംഗത്തുണ്ടായിരുന്നവരുമായി ധാരണയിലെത്തിയിരുന്നതായി പറയുന്നു. എന്നാൽ നേതാക്കൾ അംഗീകരിച്ച ധാരണയോടു കർഷകർ യോജിച്ചില്ല.
മുൻ ധാരണ ഉയർത്തിക്കാട്ടി നിർമാണ പ്രവർത്തനങ്ങൾ കോന്നി താലൂക്കിൽ ആരംഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും ആക്ഷൻ കൗണ്‍സിൽ സജീവമായത്. വകയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ഷൻ കൗണ്‍സിൽ നൽകിയ ഹർജിയിൽ ടവറിന്േറതടക്കം വൈദ്യുതിലൈൻ നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
കോട്ടയം ജില്ലയിൽ ആക്ഷൻ കൗണ്‍സിൽ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്. പവർഗ്രിഡ് കോർപറേഷൻ നിർദേശിച്ചിരിക്കുന്ന റൂട്ടിലൂടെയുള്ള വൈദ്യുതിലൈൻ നിർമാണം യാതൊരു കാരണവശാലം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ ഐവാൻ വകയാർ പറഞ്ഞു.