ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഏതു തരത്തിൽ നിലനിർത്തണം എന്ന കാര്യത്തിൽ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതിക്ക് തീരുമാനം എടുക്കാമെന്നു സുപ്രീംകോടതി. സമിതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് തമിഴ്നാട്, കേരള സർക്കാരുകൾക്ക് നിർദേശം നൽകി. മുല്ലപ്പെരിയാറിലെ ജല നിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചന്റേതാണ് നിർദേശം.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായി വെള്ളം തുറന്നു വിടാമെന്നാണ് വ്യക്തമാക്കിയത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
സെബി മാത്യു
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായി വെള്ളം തുറന്നു വിടാമെന്നാണ് വ്യക്തമാക്കിയത്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
സെബി മാത്യു