ന്യൂഡൽഹി: അന്തരിച്ച മുൻപ്രധാനമന്ത്രി വാജ്പേയിക്ക് അന്തിമോപാചാരം അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനു നേർക്ക് ആക്രമണം. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിനു സമീപത്തു വച്ചാണ് വനിതകൾ ഉൾപ്പെടുന്ന സംഘം അദ്ദേഹത്തെ ആക്രമിച്ചത്. ഒരു മാസത്തിനിടെ സ്വാമി അഗ്നിവേശിനു നേർക്കു നടക്കുന്ന രണ്ടാമത്തെ ആക്രണമാണിത്. വാജ്പേയിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചിരുന്നതിനാൽ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ കാമറകളിൽ സ്വാമി അഗ്നിവേശിന് നേർക്കുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു.
ബിജെപി ഓഫീസിനു മുന്നിലേക്കു നടന്നടുക്കവേ വഞ്ചകൻ എന്നു വിളിച്ചുകൊണ്ടാണ് ഒരു സംഘം അദ്ദേഹത്തെ വലിച്ചു താഴെയിടാൻ ശ്രമിച്ചത്. അക്രമിസംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ ചെരിപ്പൂരിയടിക്കാനും ശ്രമിക്കുന്നുണ്ട്. അക്രമികൾ സ്വാമിയുടെ തലപ്പാവ് വലിച്ചൂരിയെടുത്തു.
സംഭവം കണ്ട് ഓടിയടുത്ത പോലീസ് സംഘം സ്വാമിയെ വാനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്പോഴും അക്രമികൾ പിന്തുടർന്ന് മർദിക്കാൻ ശ്രമിക്കുന്നുണ്ട ായിരുന്നു.
സംഭവത്തെക്കുറിച്ച് അഗ്നിവേശ് പറയുന്നതിങ്ങനെ: ഞാൻ വാജ്പേയിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പോകുകയായിരുന്നു. സ്ഥലത്തെ കനത്ത സുരക്ഷാ സംവിധാനങ്ങൾ കാരണം കാൽനടയായാണ് പോയത്. പെട്ടെന്നാണ് ഒരു സംഘം ആക്രോശിച്ചുകൊണ്ട് ഓടിയടുത്തത്. അവർ എന്നെ തല്ലി. പിടിച്ചു വലിച്ചു വട്ടം കറക്കി. തലപ്പാവ് വലിച്ചൂരിയെടുക്കുകയും അസഭ്യം പറയുകയുംചെയ്തു. സംഭവത്തിൽ ഇന്നലെ വൈകുന്നേരംവരെയും പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ബിജെപി ഓഫീസിനു മുന്നിലേക്കു നടന്നടുക്കവേ വഞ്ചകൻ എന്നു വിളിച്ചുകൊണ്ടാണ് ഒരു സംഘം അദ്ദേഹത്തെ വലിച്ചു താഴെയിടാൻ ശ്രമിച്ചത്. അക്രമിസംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ ചെരിപ്പൂരിയടിക്കാനും ശ്രമിക്കുന്നുണ്ട്. അക്രമികൾ സ്വാമിയുടെ തലപ്പാവ് വലിച്ചൂരിയെടുത്തു.
സംഭവം കണ്ട് ഓടിയടുത്ത പോലീസ് സംഘം സ്വാമിയെ വാനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്പോഴും അക്രമികൾ പിന്തുടർന്ന് മർദിക്കാൻ ശ്രമിക്കുന്നുണ്ട ായിരുന്നു.
സംഭവത്തെക്കുറിച്ച് അഗ്നിവേശ് പറയുന്നതിങ്ങനെ: ഞാൻ വാജ്പേയിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പോകുകയായിരുന്നു. സ്ഥലത്തെ കനത്ത സുരക്ഷാ സംവിധാനങ്ങൾ കാരണം കാൽനടയായാണ് പോയത്. പെട്ടെന്നാണ് ഒരു സംഘം ആക്രോശിച്ചുകൊണ്ട് ഓടിയടുത്തത്. അവർ എന്നെ തല്ലി. പിടിച്ചു വലിച്ചു വട്ടം കറക്കി. തലപ്പാവ് വലിച്ചൂരിയെടുക്കുകയും അസഭ്യം പറയുകയുംചെയ്തു. സംഭവത്തിൽ ഇന്നലെ വൈകുന്നേരംവരെയും പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.