ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 22-ാമത്തെ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ പാക് പാർലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
അധോസഭയിൽ നടന്ന വോട്ടെടുപ്പിൽ പാക്കിസ്ഥാൻ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) സ്ഥാനാർഥിയായ ഇമ്രാന് 176 വോട്ടു ലഭിച്ചു. പിഎംഎൽ-എൻ സ്ഥാനാർഥി ഷഹബാസ് ഷരീഫിന് 96 വോട്ടുകിട്ടി. ഭൂരിപക്ഷത്തിന് 172 വോട്ടുമതി.
പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ പിടിഐക്ക് ചെറുകിട പാർട്ടികളുടെ പിന്തുണ കിട്ടി. 54 സീറ്റുള്ള ബിലാവൽ ഭൂട്ടോ സർദാരിയുടെ പിപിപി വോട്ടിംഗ് ബഹിഷ്കരിച്ചു. പിപിപി വോട്ടിംഗിൽ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇമ്രാന്റെ ജയം ഉറപ്പായി. വോട്ടിംഗ് വെറും ചടങ്ങു മാത്രമായി.
സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പിടിഐ വക്താവ് ഫൈസൽ ജാവേദ് പറഞ്ഞു. പ്രസിഡന്റിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് മംനൂൺ ഹസൻ ഇമ്രാന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്ക റ്റർ നവജോത് സിംഗ് സിദ്ദു ഇന്നലെ പാക്കിസ്ഥാനിലെത്തി.
മുഷാറഫിന്റെ സൈനിക ഏകാധിപത്യം അവസാനിച്ചശേഷം പാക്കിസ്ഥാനിൽ ഭരണത്തിലെത്തുന്ന മൂന്നാമത്തെ ജനാധിപത്യ സർക്കാരാണ് ഇമ്രാൻ ഖാന്റേത്. 2008ൽ പിപിപിയും തുടർന്ന് 2013ൽ പിഎംഎൽ-എന്നും സർക്കാർ രൂപീകരിച്ചു.
അധോസഭയിൽ നടന്ന വോട്ടെടുപ്പിൽ പാക്കിസ്ഥാൻ തെഹ്റിക് ഇ ഇൻസാഫ്(പിടിഐ) സ്ഥാനാർഥിയായ ഇമ്രാന് 176 വോട്ടു ലഭിച്ചു. പിഎംഎൽ-എൻ സ്ഥാനാർഥി ഷഹബാസ് ഷരീഫിന് 96 വോട്ടുകിട്ടി. ഭൂരിപക്ഷത്തിന് 172 വോട്ടുമതി.
പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ പിടിഐക്ക് ചെറുകിട പാർട്ടികളുടെ പിന്തുണ കിട്ടി. 54 സീറ്റുള്ള ബിലാവൽ ഭൂട്ടോ സർദാരിയുടെ പിപിപി വോട്ടിംഗ് ബഹിഷ്കരിച്ചു. പിപിപി വോട്ടിംഗിൽ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇമ്രാന്റെ ജയം ഉറപ്പായി. വോട്ടിംഗ് വെറും ചടങ്ങു മാത്രമായി.
സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പിടിഐ വക്താവ് ഫൈസൽ ജാവേദ് പറഞ്ഞു. പ്രസിഡന്റിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് മംനൂൺ ഹസൻ ഇമ്രാന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്ക റ്റർ നവജോത് സിംഗ് സിദ്ദു ഇന്നലെ പാക്കിസ്ഥാനിലെത്തി.
മുഷാറഫിന്റെ സൈനിക ഏകാധിപത്യം അവസാനിച്ചശേഷം പാക്കിസ്ഥാനിൽ ഭരണത്തിലെത്തുന്ന മൂന്നാമത്തെ ജനാധിപത്യ സർക്കാരാണ് ഇമ്രാൻ ഖാന്റേത്. 2008ൽ പിപിപിയും തുടർന്ന് 2013ൽ പിഎംഎൽ-എന്നും സർക്കാർ രൂപീകരിച്ചു.