വാഷിംഗ്ടൺ ഡിസി: തടവിൽ കഴിയുന്ന യുഎസ് പാസ്റ്റർ ആൻഡ്രൂ ബ്രൺസണെ മോചിപ്പിച്ചില്ലെങ്കിൽ തുർക്കിക്കെതിരേ കൂടുതൽ സാന്പത്തിക ഉപരോധംഏർപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കി. യുഎസിന്റെ പുതിയ ഭീഷണി തുർക്കി കറൻസിയായ ലീറയുടെ മൂല്യത്തിൽ കൂടുതൽ ഇടിവുണ്ടാക്കിയേക്കും.
ഇസ്മിറിൽ പള്ളി സ്ഥാപിച്ചു പ്രവർത്തനം നടത്തിയിരുന്ന ബ്രൺസണെ തടവിലാക്കിയതിന്റെ പേരിൽ തുർക്കി-യുഎസ് ബന്ധം മോശമായിവരുകയാണ്. നേരത്തേ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഡോളറിനെതിരായ ലിറയുടെ മൂല്യം മൂന്നിലൊന്നായി കുറച്ചിരുന്നു.
യുഎസിനെതിരേ തിരിച്ച് ഉപരോധം പ്രഖ്യാപിച്ച് മൂല്യം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുർക്കി നടത്തിവരുന്നു. ഇതിനിടെയാണ് കൂടുതൽ ഉപരോധമെന്ന ഭീഷണി യുഎസ് മുഴക്കിയത്.
ബ്രൺസൺ അംഗമായ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കൽ സഭയ്ക്ക് ട്രംപിനുമേൽ വലിയ സ്വാധീനമുണ്ട്. ബ്രൺസൺ നിരപരാധിയാണെന്നും ഇയാളെ മോചിപ്പിക്കാൻ വേണ്ടത് യുഎസ് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ചാരപ്രവർത്തനം ആരോപിച്ച് ഭീകരവിരുദ്ധ നിയമപ്രകാരമാണ് തുർക്കി ബ്രൻസനെ 22 മാസം മുന്പു തടവിലാക്കിയത്. കുറ്റം തെളിഞ്ഞാൽ 35 വർഷം വരെ തടവു കിട്ടാം. ഇയാൾക്ക് കുർദുകളുമായും യുഎസിൽ കഴിയുന്ന വിമതനേതാവ് ഫെത്തുള്ള ഗുലനുമായും ബന്ധമുണ്ടെന്ന് തുർക്കി ആരോപിക്കുന്നു.
ആരോഗ്യകാരണങ്ങളാൽ ഈയിടെ ബ്രൻസണെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. ബ്രൻസൺ നിരപരാധിയാണെന്നും നിരുപാധികം വിട്ടയയ്ക്കണമെന്നുമാണു യുഎസ് നിലപാട്. ബ്രൻസന്റെ മോചനത്തിനായി പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്ന പ്രശ്നമില്ലെന്നു ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഇസ്മിറിൽ പള്ളി സ്ഥാപിച്ചു പ്രവർത്തനം നടത്തിയിരുന്ന ബ്രൺസണെ തടവിലാക്കിയതിന്റെ പേരിൽ തുർക്കി-യുഎസ് ബന്ധം മോശമായിവരുകയാണ്. നേരത്തേ യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഡോളറിനെതിരായ ലിറയുടെ മൂല്യം മൂന്നിലൊന്നായി കുറച്ചിരുന്നു.
യുഎസിനെതിരേ തിരിച്ച് ഉപരോധം പ്രഖ്യാപിച്ച് മൂല്യം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുർക്കി നടത്തിവരുന്നു. ഇതിനിടെയാണ് കൂടുതൽ ഉപരോധമെന്ന ഭീഷണി യുഎസ് മുഴക്കിയത്.
ബ്രൺസൺ അംഗമായ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കൽ സഭയ്ക്ക് ട്രംപിനുമേൽ വലിയ സ്വാധീനമുണ്ട്. ബ്രൺസൺ നിരപരാധിയാണെന്നും ഇയാളെ മോചിപ്പിക്കാൻ വേണ്ടത് യുഎസ് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ചാരപ്രവർത്തനം ആരോപിച്ച് ഭീകരവിരുദ്ധ നിയമപ്രകാരമാണ് തുർക്കി ബ്രൻസനെ 22 മാസം മുന്പു തടവിലാക്കിയത്. കുറ്റം തെളിഞ്ഞാൽ 35 വർഷം വരെ തടവു കിട്ടാം. ഇയാൾക്ക് കുർദുകളുമായും യുഎസിൽ കഴിയുന്ന വിമതനേതാവ് ഫെത്തുള്ള ഗുലനുമായും ബന്ധമുണ്ടെന്ന് തുർക്കി ആരോപിക്കുന്നു.
ആരോഗ്യകാരണങ്ങളാൽ ഈയിടെ ബ്രൻസണെ ജയിലിൽനിന്നു വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. ബ്രൻസൺ നിരപരാധിയാണെന്നും നിരുപാധികം വിട്ടയയ്ക്കണമെന്നുമാണു യുഎസ് നിലപാട്. ബ്രൻസന്റെ മോചനത്തിനായി പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്ന പ്രശ്നമില്ലെന്നു ട്രംപ് ഭരണകൂടം വ്യക്തമാക്കി.