വാഷിംഗ്ടൺ ഡിസി: യുഎസിന്റെയും സഖ്യകക്ഷികളുടെയും പസഫിക് സമുദ്രത്തിലെ ആസ്ഥാനങ്ങൾ ആക്രമിക്കാൻ ചൈനീസ് യുദ്ധവിമാനങ്ങൾ പരിശീലനം നടത്തുന്നതായി പെന്റഗൺ റിപ്പോർട്ട്. അയൽപക്കങ്ങൾക്കു മാത്രമല്ല, ലോകത്തിനു മൊത്തം ഭീഷണിയുയർത്തുന്ന വിധത്തിലുള്ള സൈനികസന്നാഹങ്ങളാണു ചൈന നടത്തുന്നതെന്നും യുഎസ് കോൺഗ്രസിനുള്ള വാർഷിക റിപ്പോർട്ടിൽ പെന്റഗൺ മുന്നറിയിപ്പു നല്കുന്നു.
ചൈനയുടെ പത്തുലക്ഷത്തോളം അംഗങ്ങളുള്ള പിപ്പീൾസ് ലിബറേഷൻ ആർമി(പിഎൽഎ) എണ്ണംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സേനയാണ്. 2050ഓടെ ലോകത്തിലെ ഏറ്റവും മുന്തിയ സേനയാക്കി ഇതിനെ മാറ്റാനുള്ള ഒരുക്കങ്ങളാണ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പസഫിക്കിലെ ഗുവാമിലുള്ള യുഎസ് സൈനികതാവളം ആക്രമിക്കാൻ കഴിയുന്നവിധത്തിൽ ചൈനീസ് ബോംബറുകൾ പരിശീലനം നടത്തുന്നു. യുദ്ധം ചെയ്യാനും ജയിക്കാനും കഴിയുന്ന സേനയാക്കി പിഎൽഎയെ മാറ്റാനാണ് ചിൻപിംഗിന്റെ നിർദേശം.
പശ്ചാത്തലവികസനത്തിനുള്ള സഹായങ്ങൾ നല്കി അയൽരാജ്യങ്ങളിൽ ചൈന സ്വാധീനം വർധിപ്പിച്ചുവരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാൻ അടക്കം പങ്കാളികളായ ബെൽറ്റ് ആൻഡ് റോഡ് സംരംഭം ഇതിനുദാഹരണമാണ്. തായ്വാനെ ബലംപ്രയോഗിച്ചു പിടിച്ചെടുക്കാനുള്ള നീക്കവും പിഎൽഎ നടത്തിയേക്കാമെന്നു പെന്റഗൺ പറയുന്നു.
ചൈനയുടെ പത്തുലക്ഷത്തോളം അംഗങ്ങളുള്ള പിപ്പീൾസ് ലിബറേഷൻ ആർമി(പിഎൽഎ) എണ്ണംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സേനയാണ്. 2050ഓടെ ലോകത്തിലെ ഏറ്റവും മുന്തിയ സേനയാക്കി ഇതിനെ മാറ്റാനുള്ള ഒരുക്കങ്ങളാണ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ നേതൃത്വത്തിൽ നടത്തുന്നത്. പസഫിക്കിലെ ഗുവാമിലുള്ള യുഎസ് സൈനികതാവളം ആക്രമിക്കാൻ കഴിയുന്നവിധത്തിൽ ചൈനീസ് ബോംബറുകൾ പരിശീലനം നടത്തുന്നു. യുദ്ധം ചെയ്യാനും ജയിക്കാനും കഴിയുന്ന സേനയാക്കി പിഎൽഎയെ മാറ്റാനാണ് ചിൻപിംഗിന്റെ നിർദേശം.
പശ്ചാത്തലവികസനത്തിനുള്ള സഹായങ്ങൾ നല്കി അയൽരാജ്യങ്ങളിൽ ചൈന സ്വാധീനം വർധിപ്പിച്ചുവരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാൻ അടക്കം പങ്കാളികളായ ബെൽറ്റ് ആൻഡ് റോഡ് സംരംഭം ഇതിനുദാഹരണമാണ്. തായ്വാനെ ബലംപ്രയോഗിച്ചു പിടിച്ചെടുക്കാനുള്ള നീക്കവും പിഎൽഎ നടത്തിയേക്കാമെന്നു പെന്റഗൺ പറയുന്നു.