വാഷിംഗ്ടൺ ഡിസി: നവംബർ പത്തിനു നടത്താൻ നിശ്ചയിച്ച യുഎസ് സൈനിക പരേഡ് മാറ്റിവച്ചു. കഴിഞ്ഞവർഷം ഫ്രാൻസിലെ ബാസ്റ്റീൽ ദിന പരേഡ് കണ്ടപ്പോഴാണ് അമേരിക്കയിലും ഇത്തരമൊരു പരേഡ് വേണമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചത്. ഇതനുസരിച്ചാണ് നവംബർ പത്തിനു പരേഡ് നടത്താൻ തീരുമാനിച്ചത്.
എന്നാൽ, പരേഡിന് ഒന്പതുകോടി ഡോളർ ചെലവിടേണ്ടിവരുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പരേഡ് ഈ വർഷം വേണ്ടെന്നു നിശ്ചയിച്ചത്. വൻതുക ചെലവിട്ടു പരേഡ് നടത്തുന്നത് ധൂർത്താണെന്നു വിമർശനമുയർന്നു. 2019ൽ പരേഡ് നടത്താനാവുമോ എന്നു പരിശോധിക്കുമെന്ന് പെന്റഗൺ വക്താവ് കേണൽ റോബർട്ട് മാനിംഗ് വ്യക്തമാക്കി.
എന്നാൽ, പരേഡിന് ഒന്പതുകോടി ഡോളർ ചെലവിടേണ്ടിവരുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പരേഡ് ഈ വർഷം വേണ്ടെന്നു നിശ്ചയിച്ചത്. വൻതുക ചെലവിട്ടു പരേഡ് നടത്തുന്നത് ധൂർത്താണെന്നു വിമർശനമുയർന്നു. 2019ൽ പരേഡ് നടത്താനാവുമോ എന്നു പരിശോധിക്കുമെന്ന് പെന്റഗൺ വക്താവ് കേണൽ റോബർട്ട് മാനിംഗ് വ്യക്തമാക്കി.