ന്യൂഡൽഹി: അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാനുള്ള സാധ്യതകൾ പരിഗണിക്കണമെന്നു സുപ്രീംകോടതി. ഇതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉപസമിതിക്കു സുപ്രീംകോടതി നിർദേശം നൽകി. ഇതിനായി കേരളത്തിന്റെയും തമിഴ്നാടിന്റെയും ചീഫ് സെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്തി ദേശീയ ദുരന്ത നിവാരണ സമിതിയേയും കൂട്ടിച്ചേർത്ത് ഇന്നു രാവിലെ അടിയന്തര യോഗം ചേർന്നു റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ വാക്കുകളേക്കാൾ വേഗം നടപടികൾക്കുണ്ടാകണം എന്നാണ് കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞത്. മഴയിലും പ്രളയത്തിലും മുങ്ങിയ കേരളത്തിലെ സ്ഥിതിഗതികൾ മോശമെന്നു സുപ്രീംകോടതി വിലയിരുത്തി. ദുരന്തം മറികടക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ കോടതി ഇടപെടൽ രക്ഷാ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസ് ഇന്ദു മൽഹോത്ര കൂടി ഉൾപ്പെട്ട ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്.
വാട്ടർ റിസോഴ്സസ് സെക്രട്ടറി അധ്യക്ഷനായ മുല്ലപ്പെരിയാർ ഡാമിന്റെ ദുരന്തനിവാരണത്തിനായുള്ള ഉപസമിതിയും കേന്ദ്ര സർക്കാർ രൂപീകരിച്ച ക്രൈസിസ് മാനേജ്മെന്റ് സമിതിയും ഇന്നു രാവിലെ യോഗം ചേരണമെന്നാണ് കോടതി നിർദേശിച്ചത്. ആവശ്യമെങ്കിൽ വീഡിയോ കോണ്ഫറൻസിംഗ് വഴിയും യോഗം ചേരാം.
അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിർത്താനുള്ള നടപടികൾ തയാറാക്കണം. കേരളവും തമിഴ്നാടും ക്രൈസിസ് മാനേജ്മെന്റ് അഥോറിറ്റിയുമായി സഹകരിക്കണം. ജനങ്ങളുടെ ദുരിതത്തിന് ആശ്വാസം നൽകാൻ ഉറപ്പു വരുത്തണം. അണക്കെട്ടിന് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ നേരിടാനുള്ള നടപടികളും തയാറാക്കണം. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ എത്രവും വേഗം നടപ്പാക്കണമെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറച്ചാൽ സ്ഥിതിഗതികൾ ഒരുവിധം നിയന്ത്രിക്കാനാകുമെന്ന് കേരളം വ്യക്തമാക്കി. എന്നാൽ, അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിർദേശത്തെ തമിഴ്നാട് എതിർത്തു. 142 അടിയായി ജലനിരപ്പ് നിലനിർത്തുക എന്നത് സുപ്രീംകോടതിയുടെ തന്നെ നിർദേശമാണെന്നും തമിഴ്നാട് വാദിച്ചു.
കനത്ത മഴ പെയ്യുന്പോൾ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ അനുമതിയുണ്ടെന്നു വാദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. അക്കാര്യം സുപ്രീംകോടതി അനുവദിച്ചത് സാധാരണ സാഹചര്യത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാര്യങ്ങൾ പറയുന്നതെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് കേരളം അതീവ ഗൗവമേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞു. കേസ് ഇന്നു രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.
പ്രളയം നേരിടാൻ കേരളത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെടണം എന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളം തുറന്നു വിടാൻ തമിഴ്നാടിന് നിർദേശം നൽകണം. കേന്ദ്ര തലത്തിൽ സമിതിക്കു രൂപം നൽകണം. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. അടിയന്തരമായി ദുരന്തം നേരിടുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കണം. എന്നിവയായിരുന്നു ഹർജിക്കാരന്റെ ആവശ്യം. വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അവതരിപ്പിക്കാനാണ് ഇന്നലെ രാവിലെ ജസ്റ്റീസ് രഞ്ജൻ ഗോഗോയി നിർദേശിച്ചത്.
രാത്രി താമസത്തിനുള്ള അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കേരളത്തിലെ സ്ഥിതിഗതികൾ മോശമെന്ന് ജസ്റ്റീസ് മദൻ. ബി ലോകൂർ അധ്യക്ഷനായ ബെഞ്ചും നിരീക്ഷിച്ചിരുന്നു. കേസിൽ സത്യവാങ്മൂലം നൽകിയിട്ടില്ലാ.യിരുന്ന കേരളം നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പ്രതികൂല സാഹചര്യം മനസിലാക്കുന്നതായി കോടതി പറഞ്ഞത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് ഇളവും നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ വിഷയത്തിൽ വാക്കുകളേക്കാൾ വേഗം നടപടികൾക്കുണ്ടാകണം എന്നാണ് കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞത്. മഴയിലും പ്രളയത്തിലും മുങ്ങിയ കേരളത്തിലെ സ്ഥിതിഗതികൾ മോശമെന്നു സുപ്രീംകോടതി വിലയിരുത്തി. ദുരന്തം മറികടക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ കോടതി ഇടപെടൽ രക്ഷാ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസ് ഇന്ദു മൽഹോത്ര കൂടി ഉൾപ്പെട്ട ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്.
വാട്ടർ റിസോഴ്സസ് സെക്രട്ടറി അധ്യക്ഷനായ മുല്ലപ്പെരിയാർ ഡാമിന്റെ ദുരന്തനിവാരണത്തിനായുള്ള ഉപസമിതിയും കേന്ദ്ര സർക്കാർ രൂപീകരിച്ച ക്രൈസിസ് മാനേജ്മെന്റ് സമിതിയും ഇന്നു രാവിലെ യോഗം ചേരണമെന്നാണ് കോടതി നിർദേശിച്ചത്. ആവശ്യമെങ്കിൽ വീഡിയോ കോണ്ഫറൻസിംഗ് വഴിയും യോഗം ചേരാം.
അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിർത്താനുള്ള നടപടികൾ തയാറാക്കണം. കേരളവും തമിഴ്നാടും ക്രൈസിസ് മാനേജ്മെന്റ് അഥോറിറ്റിയുമായി സഹകരിക്കണം. ജനങ്ങളുടെ ദുരിതത്തിന് ആശ്വാസം നൽകാൻ ഉറപ്പു വരുത്തണം. അണക്കെട്ടിന് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ നേരിടാനുള്ള നടപടികളും തയാറാക്കണം. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ എത്രവും വേഗം നടപ്പാക്കണമെന്നുമാണ് സുപ്രീംകോടതി നിർദേശിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറച്ചാൽ സ്ഥിതിഗതികൾ ഒരുവിധം നിയന്ത്രിക്കാനാകുമെന്ന് കേരളം വ്യക്തമാക്കി. എന്നാൽ, അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന നിർദേശത്തെ തമിഴ്നാട് എതിർത്തു. 142 അടിയായി ജലനിരപ്പ് നിലനിർത്തുക എന്നത് സുപ്രീംകോടതിയുടെ തന്നെ നിർദേശമാണെന്നും തമിഴ്നാട് വാദിച്ചു.
കനത്ത മഴ പെയ്യുന്പോൾ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ അനുമതിയുണ്ടെന്നു വാദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. അക്കാര്യം സുപ്രീംകോടതി അനുവദിച്ചത് സാധാരണ സാഹചര്യത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാര്യങ്ങൾ പറയുന്നതെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് കേരളം അതീവ ഗൗവമേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞു. കേസ് ഇന്നു രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.
പ്രളയം നേരിടാൻ കേരളത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെടണം എന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളം തുറന്നു വിടാൻ തമിഴ്നാടിന് നിർദേശം നൽകണം. കേന്ദ്ര തലത്തിൽ സമിതിക്കു രൂപം നൽകണം. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. അടിയന്തരമായി ദുരന്തം നേരിടുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കണം. എന്നിവയായിരുന്നു ഹർജിക്കാരന്റെ ആവശ്യം. വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അവതരിപ്പിക്കാനാണ് ഇന്നലെ രാവിലെ ജസ്റ്റീസ് രഞ്ജൻ ഗോഗോയി നിർദേശിച്ചത്.
രാത്രി താമസത്തിനുള്ള അഭയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കേരളത്തിലെ സ്ഥിതിഗതികൾ മോശമെന്ന് ജസ്റ്റീസ് മദൻ. ബി ലോകൂർ അധ്യക്ഷനായ ബെഞ്ചും നിരീക്ഷിച്ചിരുന്നു. കേസിൽ സത്യവാങ്മൂലം നൽകിയിട്ടില്ലാ.യിരുന്ന കേരളം നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പ്രതികൂല സാഹചര്യം മനസിലാക്കുന്നതായി കോടതി പറഞ്ഞത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് ഇളവും നൽകിയിട്ടുണ്ട്.