ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടിവരെ ജലം സുരക്ഷിതമായി സംഭരിക്കാമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളസ്വാമി. മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ഭീഷണിയൊന്നുമില്ല. ഭൂമിശാസ്ത്രപരമായും ജലസംഭരണിയെന്ന നിലയിലും 142 അടിവരെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി അണിക്കെട്ടിലുണ്ട്: മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പളനിസ്വാമി പറഞ്ഞു.
സുപ്രീംകോടതി നിയമിച്ച സൂപ്പർവൈസറി കമ്മിറ്റിയുടെ വിലയിരുത്തലിൽ 142 അടി വരെ വെള്ളം സംഭരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റിലും ഇവർ പരിശോധന നടത്തിയിരുന്നു. അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തിയതുമുതൽ മുല്ലപ്പെരിയാറിൽനിന്ന് പരമാവധി ജലം വൈഗയിലേക്ക് ഒഴുക്കുന്നുണ്ട്. ഡാമിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കണമെന്നും അതിനായി കേരള വൈദ്യുതി ബോർഡിൽ 1.65 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നു കത്തിലുണ്ട്.
സുപ്രീംകോടതി നിയമിച്ച സൂപ്പർവൈസറി കമ്മിറ്റിയുടെ വിലയിരുത്തലിൽ 142 അടി വരെ വെള്ളം സംഭരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റിലും ഇവർ പരിശോധന നടത്തിയിരുന്നു. അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തിയതുമുതൽ മുല്ലപ്പെരിയാറിൽനിന്ന് പരമാവധി ജലം വൈഗയിലേക്ക് ഒഴുക്കുന്നുണ്ട്. ഡാമിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കണമെന്നും അതിനായി കേരള വൈദ്യുതി ബോർഡിൽ 1.65 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നു കത്തിലുണ്ട്.