ന്യൂഡൽഹി: ഒത്തൊരുമിച്ച് നമുക്ക് രാജ്യത്തെ എല്ലാ പൗരന്മാരെയും സഹായിക്കാമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാൾ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമിച്ചുനിന്നു നമുക്കു നമ്മുടെ വനങ്ങളെയും പ്രകൃതി സന്പത്തിനെയും സംരക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃക സ്മാരകങ്ങൾ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാം. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാസസ്ഥലങ്ങൾ പുതുക്കിപ്പണിയാം. ഒന്നിച്ചുചേർന്ന് നമുക്കു ദാരിദ്രത്തെയും നിരക്ഷരതയെയും അസമത്വത്തെയും ഉന്മൂലനം ചെയ്യാം.
ഗവണ്മെന്റിന് അതിൽ നേതൃപരമായ പങ്കാണുള്ളത്. എന്നാലത് ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. നമ്മുടെ സ്വന്തം പ്രയത്നങ്ങളെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ നമുക്ക് ഗവണ്മെന്റിന്റെ പദ്ധതികളെയും സംരംഭങ്ങളെയും ഉപയോഗപ്പെടുത്താം. ആ ഉടമസ്ഥതാ ബോധത്തെ നമ്മുടെ പ്രചോദനമാക്കി മാറ്റാം.
ഇന്ത്യയിലെന്പാടുമുള്ള വിദ്യാർഥികളും സർവകലാശാല അധികാരികളുമായി സംഭാഷണത്തിലേർപ്പെടുന്പോൾ ഞാൻ വിദ്യാർഥികളോട് വർഷത്തിൽ നാലോ അഞ്ചോ ദിവസം ഒരു ഗ്രാമത്തിൽ ചെലവഴിക്കാൻ ആവശ്യപ്പെടാറുണ്ട്.
സർവകലാശാലാ സമൂഹിക പ്രതിബദ്ധത എന്നു പേര് നൽകി ഇതു നടപ്പാക്കുന്നത്, വിദ്യാർഥികൾക്ക് നമ്മുടെ രാജ്യത്തെ മനസിലാക്കാൻ സഹായകരമാവും. സാമൂഹിക ക്ഷേമ പദ്ധതികളെ നിരീക്ഷിക്കുന്നതിനും അതിൽ പങ്കാളികളാകുന്നതിനും അവ എങ്ങനെയാണ് സ്വാധീനം സൃഷ്ടിക്കുന്നതെന്നു കണ്ട റിയുന്നതിനും, അത് അവരെ അനുവദിക്കും.
അത് ഓരോ വിദ്യാർഥിക്കും ഗ്രാമത്തിനും, രാജ്യത്തിനു തന്നെയും ഗുണകരമാവും. അത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണത ആവാഹിച്ചെടുക്കുകയും എല്ലാ പൗരന്മാർക്കും ദേശീയ ദൗത്യവുമായി താദാത്മ്യം സാധ്യമാക്കുകയും ചെയ്യും.
നമ്മുടെ യുവ ജനങ്ങളുടെ ആദർശനിഷ്ഠയിലും അത്യുത്സാഹത്തിലും ഞാൻ സംതൃപ്തനാണ്. വിദ്യാഭ്യാസത്തിന്റെ പരിണിതഫലം ഡിഗ്രിയോ ഡിപ്ലോമയോ മാത്രമല്ല, മറിച്ച് മറ്റൊരാളുടെ ജീവിതം സുസ്ഥിരമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹായം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്. സഹാനുഭൂതിയും, സാഹോദര്യവും നടപ്പിൽ വരുത്തുന്നതാണത്. അതാണ് ഇന്ത്യയുടെ ആത്മാവ്.
നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വ്യാപനം രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപനവുമായി പലതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നാം അവരെ അമ്മമാർ, സഹോദരിമാർ, പെണ്മക്കൾ, ഇതൊന്നുമല്ലെങ്കിൽ തങ്ങൾ തെരഞ്ഞെടുത്ത ജീവിതത്തിന് അവകാശമുള്ള, അവരുടെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള അവസരവും സുരക്ഷയും അർഹിക്കുന്ന വനിതകളായി കണക്കാക്കിയാലും ഇത് സത്യമാണ്.
നമ്മുടെ കുടുംബങ്ങളുടെ നങ്കൂരമായി മാറാനും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ സേനയിലും നിർണായക പ്രവേശനം നേടിയും അവർക്കത് ചെയ്യാനാകുമെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഒരുമിച്ചുനിന്നു നമുക്കു നമ്മുടെ വനങ്ങളെയും പ്രകൃതി സന്പത്തിനെയും സംരക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃക സ്മാരകങ്ങൾ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാം. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാസസ്ഥലങ്ങൾ പുതുക്കിപ്പണിയാം. ഒന്നിച്ചുചേർന്ന് നമുക്കു ദാരിദ്രത്തെയും നിരക്ഷരതയെയും അസമത്വത്തെയും ഉന്മൂലനം ചെയ്യാം.
ഗവണ്മെന്റിന് അതിൽ നേതൃപരമായ പങ്കാണുള്ളത്. എന്നാലത് ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. നമ്മുടെ സ്വന്തം പ്രയത്നങ്ങളെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ നമുക്ക് ഗവണ്മെന്റിന്റെ പദ്ധതികളെയും സംരംഭങ്ങളെയും ഉപയോഗപ്പെടുത്താം. ആ ഉടമസ്ഥതാ ബോധത്തെ നമ്മുടെ പ്രചോദനമാക്കി മാറ്റാം.
ഇന്ത്യയിലെന്പാടുമുള്ള വിദ്യാർഥികളും സർവകലാശാല അധികാരികളുമായി സംഭാഷണത്തിലേർപ്പെടുന്പോൾ ഞാൻ വിദ്യാർഥികളോട് വർഷത്തിൽ നാലോ അഞ്ചോ ദിവസം ഒരു ഗ്രാമത്തിൽ ചെലവഴിക്കാൻ ആവശ്യപ്പെടാറുണ്ട്.
സർവകലാശാലാ സമൂഹിക പ്രതിബദ്ധത എന്നു പേര് നൽകി ഇതു നടപ്പാക്കുന്നത്, വിദ്യാർഥികൾക്ക് നമ്മുടെ രാജ്യത്തെ മനസിലാക്കാൻ സഹായകരമാവും. സാമൂഹിക ക്ഷേമ പദ്ധതികളെ നിരീക്ഷിക്കുന്നതിനും അതിൽ പങ്കാളികളാകുന്നതിനും അവ എങ്ങനെയാണ് സ്വാധീനം സൃഷ്ടിക്കുന്നതെന്നു കണ്ട റിയുന്നതിനും, അത് അവരെ അനുവദിക്കും.
അത് ഓരോ വിദ്യാർഥിക്കും ഗ്രാമത്തിനും, രാജ്യത്തിനു തന്നെയും ഗുണകരമാവും. അത് നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണത ആവാഹിച്ചെടുക്കുകയും എല്ലാ പൗരന്മാർക്കും ദേശീയ ദൗത്യവുമായി താദാത്മ്യം സാധ്യമാക്കുകയും ചെയ്യും.
നമ്മുടെ യുവ ജനങ്ങളുടെ ആദർശനിഷ്ഠയിലും അത്യുത്സാഹത്തിലും ഞാൻ സംതൃപ്തനാണ്. വിദ്യാഭ്യാസത്തിന്റെ പരിണിതഫലം ഡിഗ്രിയോ ഡിപ്ലോമയോ മാത്രമല്ല, മറിച്ച് മറ്റൊരാളുടെ ജീവിതം സുസ്ഥിരമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹായം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്. സഹാനുഭൂതിയും, സാഹോദര്യവും നടപ്പിൽ വരുത്തുന്നതാണത്. അതാണ് ഇന്ത്യയുടെ ആത്മാവ്.
നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വ്യാപനം രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപനവുമായി പലതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നാം അവരെ അമ്മമാർ, സഹോദരിമാർ, പെണ്മക്കൾ, ഇതൊന്നുമല്ലെങ്കിൽ തങ്ങൾ തെരഞ്ഞെടുത്ത ജീവിതത്തിന് അവകാശമുള്ള, അവരുടെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള അവസരവും സുരക്ഷയും അർഹിക്കുന്ന വനിതകളായി കണക്കാക്കിയാലും ഇത് സത്യമാണ്.
നമ്മുടെ കുടുംബങ്ങളുടെ നങ്കൂരമായി മാറാനും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ സേനയിലും നിർണായക പ്രവേശനം നേടിയും അവർക്കത് ചെയ്യാനാകുമെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.