ന്യൂഡൽഹി: രാഷ്്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലിന് രണ്ട് പേർ അർഹരായി. ഷെരീഫ് ഉദ് ദിൻ ഗാനൈ, മൊഹമ്മദ് തഫൈൽ എന്നിവർക്ക് മരണാനന്തര ബഹുമതിയായാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ ലഭിച്ചത്. ഇരുവരും സിആർപിഎഫ് ജവാൻമാരായിരുന്നു. 177 പേർക്ക് ധീരതയ്ക്കുള്ള പോലീസ് മെഡലും 88 പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 675 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചു. കേരളത്തിൽ നിന്ന് ആകെ ആറു പേർ മാത്രമാണ് ഈ പട്ടികകളിൽ ഇടം പിടിച്ചത്.
ക്രൈംബ്രാഞ്ച് സിഐഡി എസ്പി പി.ബി. രാജീവ് (കോഴിക്കോട്), ക്രൈംബ്രാഞ്ച് സിഐഡി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് എ. ഷാനവാസ് (തിരുവനന്തപുരം), എസ്സിആർബി ഇൻസ്പെക്ടർ ബി. വിപിൻ ചന്ദ്രൻ (തിരുവനന്തപുരം), വിഎസിബി ഡിവൈഎസ്പി ഇ.എസ്. ബിജുമോൻ (തിരുവനന്തപുരം), വിഎസിബി ഡെപ്യൂട്ടി സൂപ്രണ്ട് റെക്സ് ബോബി അരവിൻ (ആലപ്പുഴ), വിഎസിബി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സബ് ഇൻസ്പെക്ടർ ആർ. പ്രകാശ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തിൽ നിന്നു സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.
കേരള പൊലീസിൽ നിന്ന് ആർക്കും ഇക്കുറി ധീരതയ്ക്ക് പുരസ്കാരമില്ല. സ്തുത്യർഹ സേവന പൊലീസ് മെഡലിനും കേരളത്തിൽ നിന്ന് ആരും അർഹരായില്ല. ധീരതയ്ക്കുള്ള പോലീസ് മെഡൽ നേടിയവരുടെ പട്ടികയിൽ മേഘാലയയിൽ ഡിവൈഎസ്പിയായ ടി.സി. ചാക്കോ ഉൾപ്പെടുന്നു. ലക്ഷദ്വീപിൽ ഹെഡ് കോണ്സ്റ്റബിളായ എം. ഗിരീഷ്കുമാറിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
തിരുവനന്തപുരം സിബിഐ സ്പെഷൽ ക്രൈം ബ്രാഞ്ച് എസ്പി കെ.എം. വർക്കിയും രാഷ്ട്രപതിയുടെ മെഡൽ നേടി. എൻഐഎ കൊച്ചി യൂനിറ്റ് ഡിഎസ്പി വി.കെ. അബ്ദുൽ ഖാദർ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് ഐബി അസിസ്റ്റന്റ് ഡയറക്ടർ എ.കെ. സുനിൽ, ജൂണിയർ ഇന്റലിജൻസ് ഓഫീസർ ബാബു അലൻ, ലക്ഷദ്വീപ് കവരത്തിയിൽ വയർലസ് ഓപറേറ്ററും എഎസ്ഐയുമായ പി.വി. അനിൽ കുമാർ, ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് പിറവം പാഴൂർ പുതിയ കുന്നേൽ പി.ജെ. തന്പി തുടങ്ങിയവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
ജയിൽ വകുപ്പിൽ നിന്നുള്ള സ്തുത്യർഹ സേവനത്തിനുള്ള കറക്ഷണൽ മെഡലിന് കേരളത്തിൽ നിന്ന് രണ്ട് പേരാണ് അർഹരായത്. തിരുവനന്തപുരം വനിതകളുടെ തുറന്ന ജയിലിലെ സൂപ്രണ്ട് എസ്. സോഫിയ ബീവിയും തിരുവനന്തപുരം സെക്കൻഡ് ഗ്രേഡ് സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാമചന്ദ്രൻ നായരും. സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ കേരളത്തിൽ നിന്നുള്ള കെ.എൻ. ബിജു, രാജേന്ദ്രൻ പിള്ള എന്നിവർ നേടി.
ക്രൈംബ്രാഞ്ച് സിഐഡി എസ്പി പി.ബി. രാജീവ് (കോഴിക്കോട്), ക്രൈംബ്രാഞ്ച് സിഐഡി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് എ. ഷാനവാസ് (തിരുവനന്തപുരം), എസ്സിആർബി ഇൻസ്പെക്ടർ ബി. വിപിൻ ചന്ദ്രൻ (തിരുവനന്തപുരം), വിഎസിബി ഡിവൈഎസ്പി ഇ.എസ്. ബിജുമോൻ (തിരുവനന്തപുരം), വിഎസിബി ഡെപ്യൂട്ടി സൂപ്രണ്ട് റെക്സ് ബോബി അരവിൻ (ആലപ്പുഴ), വിഎസിബി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സബ് ഇൻസ്പെക്ടർ ആർ. പ്രകാശ് (തിരുവനന്തപുരം) എന്നിവരാണ് കേരളത്തിൽ നിന്നു സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.
കേരള പൊലീസിൽ നിന്ന് ആർക്കും ഇക്കുറി ധീരതയ്ക്ക് പുരസ്കാരമില്ല. സ്തുത്യർഹ സേവന പൊലീസ് മെഡലിനും കേരളത്തിൽ നിന്ന് ആരും അർഹരായില്ല. ധീരതയ്ക്കുള്ള പോലീസ് മെഡൽ നേടിയവരുടെ പട്ടികയിൽ മേഘാലയയിൽ ഡിവൈഎസ്പിയായ ടി.സി. ചാക്കോ ഉൾപ്പെടുന്നു. ലക്ഷദ്വീപിൽ ഹെഡ് കോണ്സ്റ്റബിളായ എം. ഗിരീഷ്കുമാറിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
തിരുവനന്തപുരം സിബിഐ സ്പെഷൽ ക്രൈം ബ്രാഞ്ച് എസ്പി കെ.എം. വർക്കിയും രാഷ്ട്രപതിയുടെ മെഡൽ നേടി. എൻഐഎ കൊച്ചി യൂനിറ്റ് ഡിഎസ്പി വി.കെ. അബ്ദുൽ ഖാദർ, ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് ഐബി അസിസ്റ്റന്റ് ഡയറക്ടർ എ.കെ. സുനിൽ, ജൂണിയർ ഇന്റലിജൻസ് ഓഫീസർ ബാബു അലൻ, ലക്ഷദ്വീപ് കവരത്തിയിൽ വയർലസ് ഓപറേറ്ററും എഎസ്ഐയുമായ പി.വി. അനിൽ കുമാർ, ബിഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് പിറവം പാഴൂർ പുതിയ കുന്നേൽ പി.ജെ. തന്പി തുടങ്ങിയവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
ജയിൽ വകുപ്പിൽ നിന്നുള്ള സ്തുത്യർഹ സേവനത്തിനുള്ള കറക്ഷണൽ മെഡലിന് കേരളത്തിൽ നിന്ന് രണ്ട് പേരാണ് അർഹരായത്. തിരുവനന്തപുരം വനിതകളുടെ തുറന്ന ജയിലിലെ സൂപ്രണ്ട് എസ്. സോഫിയ ബീവിയും തിരുവനന്തപുരം സെക്കൻഡ് ഗ്രേഡ് സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാമചന്ദ്രൻ നായരും. സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ കേരളത്തിൽ നിന്നുള്ള കെ.എൻ. ബിജു, രാജേന്ദ്രൻ പിള്ള എന്നിവർ നേടി.