ന്യൂഡൽഹി: യംഗ് ഇന്ത്യൻ - നാഷണൽ ഹെറാൾഡ് ഇടപാടിൽ നികുതി ചുമത്താൻ മാത്രം വരുമാനം ഇല്ലെന്ന് യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധി. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണലിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുക വഴി അവരുടെ 90 കോടി രൂപയുടെ കടവും ഏറ്റെടുത്തിട്ടുണ്ടെന്നും സോണിയ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. കേസ് ഓഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും. യംഗ് ഇന്ത്യൻ - നാഷണൽ ഹെറാൾഡ് ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനെ എതിർത്ത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഓസ്കാർ ഫെർണാണ്ടസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
2010ൽ 50 ലക്ഷം രൂപ മൂലധനത്തിൽ രൂപീകരിച്ച സ്ഥാപനമാണ് യംഗ് ഇന്ത്യൻ. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണലിന്റെ ഏതാണ്ട് മുഴുവൻ ഓഹരികളും യംഗ് ഇന്ത്യൻ വാങ്ങിയിരുന്നു. പുതുതായി രൂപവത്കരിച്ച യംഗ് ഇന്ത്യനിലേക്ക് ഓഹരികൾ മാറ്റുക വഴി അസോസിയേറ്റഡ് ജേർണലിന്റെ ആസ്തികൾ രാഹുലും സോണിയയും വകമാറ്റിയെന്നാണ് ആരോപണം.
വെറും അന്പത് ലക്ഷം നൽകിക്കൊണ്ട് യംഗ് ഇന്ത്യന്റെ 90.25 കോടി രൂപ വകമാറ്റാൻ രാഹുലും സോണിയയും മറ്റും ഗൂഢാലോചന നടത്തിയെന്നുകാട്ടി ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ കേസും വിചാരണക്കോടതിക്ക് മുന്പാകെയുണ്ട്. കേസിൽ പ്രതികളായി ചേർക്കപ്പെട്ട മോത്തിലാൽ വോഹ്റ, ഓസ്കർ ഫെർണാണ്ടസ്, സുമുൻ ദുബെ, സാം പിത്രോഡ തുടങ്ങിയവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു.
2010ൽ 50 ലക്ഷം രൂപ മൂലധനത്തിൽ രൂപീകരിച്ച സ്ഥാപനമാണ് യംഗ് ഇന്ത്യൻ. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേർണലിന്റെ ഏതാണ്ട് മുഴുവൻ ഓഹരികളും യംഗ് ഇന്ത്യൻ വാങ്ങിയിരുന്നു. പുതുതായി രൂപവത്കരിച്ച യംഗ് ഇന്ത്യനിലേക്ക് ഓഹരികൾ മാറ്റുക വഴി അസോസിയേറ്റഡ് ജേർണലിന്റെ ആസ്തികൾ രാഹുലും സോണിയയും വകമാറ്റിയെന്നാണ് ആരോപണം.
വെറും അന്പത് ലക്ഷം നൽകിക്കൊണ്ട് യംഗ് ഇന്ത്യന്റെ 90.25 കോടി രൂപ വകമാറ്റാൻ രാഹുലും സോണിയയും മറ്റും ഗൂഢാലോചന നടത്തിയെന്നുകാട്ടി ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ കേസും വിചാരണക്കോടതിക്ക് മുന്പാകെയുണ്ട്. കേസിൽ പ്രതികളായി ചേർക്കപ്പെട്ട മോത്തിലാൽ വോഹ്റ, ഓസ്കർ ഫെർണാണ്ടസ്, സുമുൻ ദുബെ, സാം പിത്രോഡ തുടങ്ങിയവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു.