ന്യൂഡൽഹി: അറുപതു കഴിഞ്ഞ താൻ സുപ്രീംകോടതിയിലെ ഏറ്റവും ജൂണിയർ ജഡ്ജിയെന്ന നിലയിൽ വീണ്ടും കുട്ടി ആയതു പോലെ തോന്നുകയാണെന്ന് ജസ്റ്റീസ് കെ.എം. ജോസഫ്. സുപ്രീംകോടതി ജഡ്ജിയായിരുന്ന പിതാവ് ജസ്റ്റീസ് കെ.കെ. മാത്യുവിനോടൊത്ത് കുട്ടിക്കാലത്ത് സുപ്രീംകോടതിയിൽ വന്നതിന്റെ ചെറിയ ഓർമകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിയെന്ന നിലയിൽ താനെടുത്ത സത്യപ്രതിജ്ഞയോട് നീതി പുലർത്തുമെന്നും ജസ്റ്റീസ് ജോസഫ് പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റശേഷം ആദ്യമായി പങ്കെടുത്ത പൊതുചടങ്ങിലാണു ജസ്റ്റീസ് ജോസഫ് തന്റെ സീനിയോറിറ്റി വിവാദത്തെക്കുറിച്ചു തമാശരൂപേണ പരാമർശിച്ചത്.
പുതുതായി ചുമതലയേറ്റ ജസ്റ്റീസുമാരായ കെ.എം ജോസഫ്. ഇന്ദിരാ ബാനർജി, വിനീത് സരണ്‍, ഇന്ദു മൽഹോത്ര എന്നിവരെ അഭിനന്ദിക്കാനായി സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ തീരുമാനിച്ച സീനിയോറിറ്റി തള്ളിക്കളഞ്ഞ് ജസ്റ്റീസ് ജോസഫിനെയാണ് ബാർ അസോസിയേഷൻ ഇന്നലെ ആദ്യം പ്രസംഗിക്കാൻ ക്ഷണിച്ചത്. പ്രസംഗത്തിനായി തന്നെ അവസാനം ക്ഷണിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്ന് ജസ്റ്റീസ് ജോസഫ് പറഞ്ഞു.
ഈ കോടതിയിലെ ഇരുപത്തഞ്ചാമത് ജഡ്ജിയെന്ന നിലയിൽ 60 കഴിഞ്ഞ എനിക്ക് വീണ്ടും കുട്ടി ആയതുപോലെയാണ്. പരമോന്നത കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം തീർച്ചയായും വലിയൊരു ബഹുമതിയാണ്. എന്തെങ്കിലും വാഗ്ദാനങ്ങൾ നടത്തുകയെന്നത് മുൻവിധിയാകും.
എന്റെ പരിമിതികളെക്കുറിച്ചും ബോധ്യമുണ്ട്. ഞാനെടുത്ത പ്രതിജ്ഞയോട് നീതി പുലർത്തണമെന്നതാണ് എന്റെ ആകെയുള്ള ആഗ്രഹവും പ്രാർഥനയും. കോടതിയോടു സത്യസന്ധമായിരിക്കുക ആണ് ഒരു ജഡ്ജിയുടെ പ്രാഥമിക ചുമതല- ജസ്റ്റീസ് ജോസഫ് പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റശേഷം ആദ്യമായി പങ്കെടുത്ത പൊതുചടങ്ങിലാണു ജസ്റ്റീസ് ജോസഫ് തന്റെ സീനിയോറിറ്റി വിവാദത്തെക്കുറിച്ചു തമാശരൂപേണ പരാമർശിച്ചത്.
പുതുതായി ചുമതലയേറ്റ ജസ്റ്റീസുമാരായ കെ.എം ജോസഫ്. ഇന്ദിരാ ബാനർജി, വിനീത് സരണ്‍, ഇന്ദു മൽഹോത്ര എന്നിവരെ അഭിനന്ദിക്കാനായി സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ തീരുമാനിച്ച സീനിയോറിറ്റി തള്ളിക്കളഞ്ഞ് ജസ്റ്റീസ് ജോസഫിനെയാണ് ബാർ അസോസിയേഷൻ ഇന്നലെ ആദ്യം പ്രസംഗിക്കാൻ ക്ഷണിച്ചത്. പ്രസംഗത്തിനായി തന്നെ അവസാനം ക്ഷണിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്ന് ജസ്റ്റീസ് ജോസഫ് പറഞ്ഞു.
ഈ കോടതിയിലെ ഇരുപത്തഞ്ചാമത് ജഡ്ജിയെന്ന നിലയിൽ 60 കഴിഞ്ഞ എനിക്ക് വീണ്ടും കുട്ടി ആയതുപോലെയാണ്. പരമോന്നത കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം തീർച്ചയായും വലിയൊരു ബഹുമതിയാണ്. എന്തെങ്കിലും വാഗ്ദാനങ്ങൾ നടത്തുകയെന്നത് മുൻവിധിയാകും.
എന്റെ പരിമിതികളെക്കുറിച്ചും ബോധ്യമുണ്ട്. ഞാനെടുത്ത പ്രതിജ്ഞയോട് നീതി പുലർത്തണമെന്നതാണ് എന്റെ ആകെയുള്ള ആഗ്രഹവും പ്രാർഥനയും. കോടതിയോടു സത്യസന്ധമായിരിക്കുക ആണ് ഒരു ജഡ്ജിയുടെ പ്രാഥമിക ചുമതല- ജസ്റ്റീസ് ജോസഫ് പറഞ്ഞു.