ന്യൂഡൽഹി: കൊച്ചി മെഡിസിറ്റി പദ്ധതിക്കു നിലം നികത്താനുള്ള അനുമതി പിൻവലിച്ചതിന് എതിരായ ഹർജി സുപ്രീംകോടതി തള്ളി. കടമക്കുടിയിൽ 47 ഏക്കർ നിലം നികത്താനുള്ള അനുമതിയാണ് സർക്കാർ പിൻവലിച്ചത്. ആവശ്യവുമായി സർക്കാരിനെ സമീപിക്കാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അനുമതി പിൻവലിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിനെ തന്നെ വീണ്ടും സമീപിക്കാനാണ് ഹൈക്കോടതിയും നിർദേശിച്ചത്.
ഒരിക്കൽ നൽകിയ അനുമതി പിൻവലിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കാനാകില്ലെന്നാണ് സുപ്രീംകോടതിയും വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ മെഡിസിറ്റി അധികൃതർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
അനുമതി പിൻവലിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിനെ തന്നെ വീണ്ടും സമീപിക്കാനാണ് ഹൈക്കോടതിയും നിർദേശിച്ചത്.
ഒരിക്കൽ നൽകിയ അനുമതി പിൻവലിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കാനാകില്ലെന്നാണ് സുപ്രീംകോടതിയും വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ മെഡിസിറ്റി അധികൃതർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.