റോം: ഇറ്റലിയിലെ ജനോവ നഗരത്തിൽ കനത്ത കാറ്റിനും മഴയ്ക്കുമിടെ കൂറ്റൻ പാലം തകർന്നുവീണ് കുറഞ്ഞത് 35 പേർ മരിച്ചു. ആഭ്യന്തരമന്ത്രി മാറ്റിയോ സിൽവീനി അറിയിച്ചതാണ് ഇക്കാര്യം.
മഴയ്ക്കിടെ ഇടിമിന്നൽ പാലത്തിൽ പതിക്കുന്നതും ഉടൻ തകർന്നുവീഴുന്നതും കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ജനോവയിലേക്കു തിരിച്ചു.
ഇറ്റലിയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന എ10 ഹൈവേയിൽ പോൾസിവെറ നദിക്കു മുകളിലുള്ള മൊറാണ്ടി പാലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ ഉച്ചയ്ക്കു മുന്പായി അപ്രതീക്ഷിതമായി തകർന്നുവീണത്. നിരവധി വാഹനങ്ങളും ഒപ്പം നിലംപൊത്തി.
1960ൽ നിർമിച്ച ഈ പാലത്തിന് ഒരു കിലോമീറ്റർ നീളവും 90 മീറ്റർ ഉയരവുമുണ്ട്. ജനോവയിലെ വ്യവസായമേഖലയ്ക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ രണ്ടു തൂണുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് 200 മീറ്റർ വരെ നീളമുണ്ട്. ഇത്തരമൊരു ഭാഗമാണ് തകർന്നത്. പാലത്തിനു ബലക്ഷയമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
തകർന്നുവീണ അവശിഷ്ടങ്ങൾക്കിടെ കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇരുന്നൂറോളം അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. മേഘവിസ്ഫോടനമായിരിക്കാം പെട്ടന്നുള്ള തകർച്ചയ്ക്കു കാരണമെന്നു പോലീസ് പറഞ്ഞു.
പാലം തകർച്ചയെത്തുടർന്ന് ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള റോഡ് ഗതാഗതത്തിൽ വലിയ തടസമാണ് ഉണ്ടായിരിക്കുന്നത്.
മഴയ്ക്കിടെ ഇടിമിന്നൽ പാലത്തിൽ പതിക്കുന്നതും ഉടൻ തകർന്നുവീഴുന്നതും കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ജനോവയിലേക്കു തിരിച്ചു.
ഇറ്റലിയെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന എ10 ഹൈവേയിൽ പോൾസിവെറ നദിക്കു മുകളിലുള്ള മൊറാണ്ടി പാലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ ഉച്ചയ്ക്കു മുന്പായി അപ്രതീക്ഷിതമായി തകർന്നുവീണത്. നിരവധി വാഹനങ്ങളും ഒപ്പം നിലംപൊത്തി.
1960ൽ നിർമിച്ച ഈ പാലത്തിന് ഒരു കിലോമീറ്റർ നീളവും 90 മീറ്റർ ഉയരവുമുണ്ട്. ജനോവയിലെ വ്യവസായമേഖലയ്ക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ രണ്ടു തൂണുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് 200 മീറ്റർ വരെ നീളമുണ്ട്. ഇത്തരമൊരു ഭാഗമാണ് തകർന്നത്. പാലത്തിനു ബലക്ഷയമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
തകർന്നുവീണ അവശിഷ്ടങ്ങൾക്കിടെ കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇരുന്നൂറോളം അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. മേഘവിസ്ഫോടനമായിരിക്കാം പെട്ടന്നുള്ള തകർച്ചയ്ക്കു കാരണമെന്നു പോലീസ് പറഞ്ഞു.
പാലം തകർച്ചയെത്തുടർന്ന് ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള റോഡ് ഗതാഗതത്തിൽ വലിയ തടസമാണ് ഉണ്ടായിരിക്കുന്നത്.