ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിനു സമീപം വീണ്ടും ഭീകരാക്രമണം. അതിവേഗത്തിൽ കാർ ഓടിച്ച് പാർലമെന്റ് മന്ദിരത്തിനടുത്തേക്കു വന്ന അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു.ആക്രമണത്തിൽ ഒരു വനിതയുൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. സൈക്കിൾ യാത്രക്കാരെയും കാൽ നടക്കാരെയും ഇടിച്ചു തെറിപ്പിച്ചുകൊണ്ട് അതിവേഗത്തിൽ പാഞ്ഞ കാർ പാർലമെന്റ് മന്ദിരത്തിന്റെ സമീപത്തു സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലിയിൽ തട്ടി നിൽക്കുകയായിരുന്നു.
ഇതു ഭീകരാക്രമണമെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് മെട്രോപ്പൊലിറ്റൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നീൽ ബസു പറഞ്ഞു. മിഡ്ലൻഡ്സ് സ്വദേശിയായ അക്രമിയെ ചോദ്യം ചെയ്തുവരികയാണെന്നും എന്നാൽ ഇയാൾ പോലീസുമായി സഹകരിക്കുന്നില്ലെന്നും ഇന്ത്യൻ വംശജനായ ബസു പറഞ്ഞു
യുവാവായ അക്രമി ഓടിച്ചിരുന്ന കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ആയുധങ്ങളും കാണപ്പെട്ടില്ല. രാവിലെ തിരക്കേറിയ സമയത്തുണ്ടായ ആക്രമണത്തെത്തുടർന്ന് മിൽബാങ്ക്,പാർലമെന്റ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നിവയ്ക്കു സമീപമുള്ള തെരുവുകൾ അടച്ചു. പ്രദേശത്തു വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നു പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. ലണ്ടനിലെ ഭീകരാക്രമണത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു. വീണ്ടും ഭീകരാക്രമണം. ഭ്രാന്തു പിടിച്ച ഈ മൃഗങ്ങളെ ശരിക്കു കൈകാര്യം ചെയ്യണം- ട്രംപ് ട്വീറ്റു ചെയ്തു.
2017 മാർച്ചിൽ പാർലമെന്റിനു സമീപം ഉണ്ടായ ആക്രമണത്തെത്തുടർന്ന് ബ്രിട്ടനിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. മേയിൽ മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 23 പേർക്കു ജീവഹാനി നേരിട്ടു. കഴിഞ്ഞവർഷം ജൂണിൽ ലണ്ടൻ പാലത്തിനു സമീപം മൂന്നു ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടുപേർ മരിച്ചു.
ഇതു ഭീകരാക്രമണമെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് മെട്രോപ്പൊലിറ്റൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നീൽ ബസു പറഞ്ഞു. മിഡ്ലൻഡ്സ് സ്വദേശിയായ അക്രമിയെ ചോദ്യം ചെയ്തുവരികയാണെന്നും എന്നാൽ ഇയാൾ പോലീസുമായി സഹകരിക്കുന്നില്ലെന്നും ഇന്ത്യൻ വംശജനായ ബസു പറഞ്ഞു
യുവാവായ അക്രമി ഓടിച്ചിരുന്ന കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ആയുധങ്ങളും കാണപ്പെട്ടില്ല. രാവിലെ തിരക്കേറിയ സമയത്തുണ്ടായ ആക്രമണത്തെത്തുടർന്ന് മിൽബാങ്ക്,പാർലമെന്റ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നിവയ്ക്കു സമീപമുള്ള തെരുവുകൾ അടച്ചു. പ്രദേശത്തു വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.
സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നു പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. ലണ്ടനിലെ ഭീകരാക്രമണത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു. വീണ്ടും ഭീകരാക്രമണം. ഭ്രാന്തു പിടിച്ച ഈ മൃഗങ്ങളെ ശരിക്കു കൈകാര്യം ചെയ്യണം- ട്രംപ് ട്വീറ്റു ചെയ്തു.
2017 മാർച്ചിൽ പാർലമെന്റിനു സമീപം ഉണ്ടായ ആക്രമണത്തെത്തുടർന്ന് ബ്രിട്ടനിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. മേയിൽ മാഞ്ചസ്റ്ററിലെ സംഗീതക്കച്ചേരിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 23 പേർക്കു ജീവഹാനി നേരിട്ടു. കഴിഞ്ഞവർഷം ജൂണിൽ ലണ്ടൻ പാലത്തിനു സമീപം മൂന്നു ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടുപേർ മരിച്ചു.