സഹോദരങ്ങളെ, സഖാക്കളേ എന്നു പാർലമെന്റിനെ പതിവായി അഭിസംബോധന ചെയ്തിരുന്ന സോമനാഥ് ചാറ്റർജി ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ പതിവ് തിരുത്തി മിനിസ്റ്റേഴ്സ് ആൻഡ് മെബേംഴ്സ് എന്നാക്കി. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎം പോളിറ്റ് ബ്യൂറോ യോഗം അദ്ദേഹത്തെ പാർട്ടിയിൽ പുറത്താക്കാൻ തീരുമാനം എടുത്തതിനു പിറ്റേന്നായിരുന്നു ഈ തിരുത്തൽ.
അമേരിക്കയുമായുള്ള ആണവകരാറിൽ ഒപ്പിടാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യുപിഎക്ക് പുറമേ നിന്നു നൽകിയിരുന്ന പിന്തുണ പിൻവലിക്കാൻ സിപിഎം തീരുമാനിച്ചു. സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയാറായില്ല. അതോടെയാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്.
തന്നെ പുറത്താക്കുന്നതുകൊണ്ടു പാർട്ടി ശക്തമാകുകയാണെങ്കിൽ അത് തനിക്കൊരാശ്വസമാണെന്നായിരുന്നു സോമനാഥ് ചാറ്റർജിയുടെ പ്രതികരണം. 2008 ജൂലൈ 23ന് പാർട്ടി പുറത്താക്കിയെങ്കിലും പാർട്ടിയെ തന്നിൽ നിന്നു പുറത്തുകടത്താതെ ജീവപര്യന്തം അതിനുള്ളിൽ കഴിഞ്ഞ സഖാവായിരുന്നു സോമനാഥ് ചാറ്റർജി.
സിപിഎമ്മിനുള്ളിലും പുറത്തും ഒരുപാട് പേർക്ക് എളുപ്പത്തിൽ ദഹിക്കാതെ പോയ ഒന്നായിരുന്നു ആ പുറത്താക്കൽ. സോമനാഥ് ചാറ്റർജിയെ പുറത്താക്കിയ സംഭവം വിശദീകരിക്കാൻ ഓരോ പാർട്ടി അംഗത്തിനും കത്തെഴുതുമെന്ന് ഇന്നത്തെ ജനറൽ സെക്രട്ടറിയും അന്നു പിബി അംഗവുമായിരുന്ന സീതാ റാം യെച്ചൂരി പറഞ്ഞിരുന്നു. അന്ന് കോയന്പത്തൂർ പാർട്ടി കോണ്ഗ്രസിലെ കണക്കനുസരിച്ച് പാർട്ടി അംഗങ്ങളുടെ എണ്ണം 9,82,155 ആയിരുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലുമായി മൂന്നു ലക്ഷത്തിലേറെ അംഗങ്ങൾ. ബംഗാളിൽ 26,000 ബ്രാഞ്ചുകൾ വഴി കത്തുകൾ വിതരണം ചെയ്യാനാണ് അന്നു പാർട്ടി തീരുമാനിച്ചത്.
യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രകാശ് കാരാട്ട് സോമനാഥ് ചാറ്റർജിയെ ചെന്നു കണ്ടിരുന്നു. അമേരിക്കയുമായുള്ള ആണവക്കരാറിൽ മുന്നോട്ടു നീങ്ങുന്നതിന് മുൻപ് കൂടിയാലോചന നടത്താമെന്നു തനിക്കു തന്നിരുന്ന വാക്ക് സർക്കാർ തെറ്റിച്ചുവെന്നും അതുവഴി താൻ നിന്ദിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു എന്നുമാണ് കാരാട്ട് അദ്ദേഹത്തോട് പറഞ്ഞത്.
യുപിയഎയുമായുള്ള ബന്ധം പിരിയാൻ സിപിഎം തീരുമാനിച്ചതിന് പിന്നിലുള്ള കാരണം ഈ വാഗ്ദാന ലംഘനം ആയിരുന്നു എന്നാണ് സോമനാഥ് ചാറ്റർജി തന്നെ വിവരിച്ചിട്ടുള്ളത്.
യുപിഎ സർക്കാരിനെ സിപിഎം പിന്തുണച്ചിരുന്നതിന് കിരീടത്തിന് പിന്നിലെ യഥാർഥ അധികാര കേന്ദ്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നതും.
സെബി മാത്യു
അമേരിക്കയുമായുള്ള ആണവകരാറിൽ ഒപ്പിടാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യുപിഎക്ക് പുറമേ നിന്നു നൽകിയിരുന്ന പിന്തുണ പിൻവലിക്കാൻ സിപിഎം തീരുമാനിച്ചു. സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയാറായില്ല. അതോടെയാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്.
തന്നെ പുറത്താക്കുന്നതുകൊണ്ടു പാർട്ടി ശക്തമാകുകയാണെങ്കിൽ അത് തനിക്കൊരാശ്വസമാണെന്നായിരുന്നു സോമനാഥ് ചാറ്റർജിയുടെ പ്രതികരണം. 2008 ജൂലൈ 23ന് പാർട്ടി പുറത്താക്കിയെങ്കിലും പാർട്ടിയെ തന്നിൽ നിന്നു പുറത്തുകടത്താതെ ജീവപര്യന്തം അതിനുള്ളിൽ കഴിഞ്ഞ സഖാവായിരുന്നു സോമനാഥ് ചാറ്റർജി.
സിപിഎമ്മിനുള്ളിലും പുറത്തും ഒരുപാട് പേർക്ക് എളുപ്പത്തിൽ ദഹിക്കാതെ പോയ ഒന്നായിരുന്നു ആ പുറത്താക്കൽ. സോമനാഥ് ചാറ്റർജിയെ പുറത്താക്കിയ സംഭവം വിശദീകരിക്കാൻ ഓരോ പാർട്ടി അംഗത്തിനും കത്തെഴുതുമെന്ന് ഇന്നത്തെ ജനറൽ സെക്രട്ടറിയും അന്നു പിബി അംഗവുമായിരുന്ന സീതാ റാം യെച്ചൂരി പറഞ്ഞിരുന്നു. അന്ന് കോയന്പത്തൂർ പാർട്ടി കോണ്ഗ്രസിലെ കണക്കനുസരിച്ച് പാർട്ടി അംഗങ്ങളുടെ എണ്ണം 9,82,155 ആയിരുന്നു. കേരളത്തിലും പശ്ചിമ ബംഗാളിലുമായി മൂന്നു ലക്ഷത്തിലേറെ അംഗങ്ങൾ. ബംഗാളിൽ 26,000 ബ്രാഞ്ചുകൾ വഴി കത്തുകൾ വിതരണം ചെയ്യാനാണ് അന്നു പാർട്ടി തീരുമാനിച്ചത്.
യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രകാശ് കാരാട്ട് സോമനാഥ് ചാറ്റർജിയെ ചെന്നു കണ്ടിരുന്നു. അമേരിക്കയുമായുള്ള ആണവക്കരാറിൽ മുന്നോട്ടു നീങ്ങുന്നതിന് മുൻപ് കൂടിയാലോചന നടത്താമെന്നു തനിക്കു തന്നിരുന്ന വാക്ക് സർക്കാർ തെറ്റിച്ചുവെന്നും അതുവഴി താൻ നിന്ദിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു എന്നുമാണ് കാരാട്ട് അദ്ദേഹത്തോട് പറഞ്ഞത്.
യുപിയഎയുമായുള്ള ബന്ധം പിരിയാൻ സിപിഎം തീരുമാനിച്ചതിന് പിന്നിലുള്ള കാരണം ഈ വാഗ്ദാന ലംഘനം ആയിരുന്നു എന്നാണ് സോമനാഥ് ചാറ്റർജി തന്നെ വിവരിച്ചിട്ടുള്ളത്.
യുപിഎ സർക്കാരിനെ സിപിഎം പിന്തുണച്ചിരുന്നതിന് കിരീടത്തിന് പിന്നിലെ യഥാർഥ അധികാര കേന്ദ്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നതും.
സെബി മാത്യു