ന്യൂഡൽഹി: മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടു മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായി മാനഭംഗം, കൊലപാതകം, അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകി വിട്ടയയ്ക്കരുതെന്ന് സർക്കാർ.
ശിക്ഷാകാലാവധി പകുതി പൂർത്തിയാക്കിയ 55 വയസിനു മുകളിലുള്ള സ്ത്രീത്തടവുകാരെയും 60 വയസിനു മുകളിലുള്ള പുരുഷ തടവുകാരെയും ചില വിഭാഗങ്ങളിൽ പെടുന്ന തടവുകാരെയും പൊതുമാപ്പ് 2018 ഒക്ടോബർ, 2019 ഏപ്രിൽ ആറ്, 2019 ഒക്ടോബർ രണ്ട് പദ്ധതിയുടെ കീഴിൽ വിട്ടയയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.
പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 15 നകം പട്ടിക തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്രമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് തന്നെ ആദ്യഘട്ടം തടവുകാർക്കു പൊതുമാപ്പ് നൽകാനാണ് തീരുമാനം. ഭീകരവാദപ്രവർത്തനത്തിനു ശിക്ഷ അനുഭവിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ശിക്ഷാകാലാവധി പകുതി പൂർത്തിയാക്കിയ 55 വയസിനു മുകളിലുള്ള സ്ത്രീത്തടവുകാരെയും 60 വയസിനു മുകളിലുള്ള പുരുഷ തടവുകാരെയും ചില വിഭാഗങ്ങളിൽ പെടുന്ന തടവുകാരെയും പൊതുമാപ്പ് 2018 ഒക്ടോബർ, 2019 ഏപ്രിൽ ആറ്, 2019 ഒക്ടോബർ രണ്ട് പദ്ധതിയുടെ കീഴിൽ വിട്ടയയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.
പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 15 നകം പട്ടിക തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്രമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് തന്നെ ആദ്യഘട്ടം തടവുകാർക്കു പൊതുമാപ്പ് നൽകാനാണ് തീരുമാനം. ഭീകരവാദപ്രവർത്തനത്തിനു ശിക്ഷ അനുഭവിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.