ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് സിരിജഗൻ കമ്മിറ്റി ശിപാർശ ചെയ്ത നഷ്ടപരിഹാരം കൊടുത്തതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, കണ്ണൂർ അഞ്ചരക്കണ്ടിയിലെ ലക്ഷ്മണൻ ഉൾപ്പെടെ പലർക്കും നഷ്ടപരിഹാരം നൽകാത്തത് ഹർജിക്കാർ ചോദ്യംചെയ്തതോടെ സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സിരിജഗൻ കമ്മിറ്റിയോട് സുപ്രീംകോടതി നിർദേശം നൽകി.
2017 മാർച്ച് പത്തിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ലക്ഷ്മണനു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നാണ് സർക്കാർ അറിയിച്ചത്. 1983ൽ നായയൂടെ കടിയേറ്റ ലക്ഷ്മണന് വാക്സിനെടുത്തതിനെ തുടർന്ന് രണ്ട് കാലുകളും തളർന്നുപോവുകയായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയുടെ ശിപാർശയെ ചോദ്യംചെയ്യാൻ സർക്കാരിനാവില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
2017 മാർച്ച് പത്തിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ലക്ഷ്മണനു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നാണ് സർക്കാർ അറിയിച്ചത്. 1983ൽ നായയൂടെ കടിയേറ്റ ലക്ഷ്മണന് വാക്സിനെടുത്തതിനെ തുടർന്ന് രണ്ട് കാലുകളും തളർന്നുപോവുകയായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയുടെ ശിപാർശയെ ചോദ്യംചെയ്യാൻ സർക്കാരിനാവില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.