ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കെതിരേ ഡൽഹി പോലീസിന്റെ കുറ്റപത്രം. ഇവർക്കു പുറമേ പതിനൊന്ന് ആം ആദ്മി പാർട്ടി എംഎൽഎമാർക്കെതിരേയും കേസെടുത്തു.
കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ (ഐപിസി 353), മനഃപൂർവം പ്രകോപനമുണ്ടാക്കൽ (ഐപിസി 504) തുടങ്ങിയ വകുപ്പുകളാണ് കേജരിവാളിനും സിസോദിയയ്ക്കും എതിരേ ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി 19 നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സിവിൽ ലൈൻസിലെ വസതിയിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ രണ്ട് ആംആദ്മി എംഎൽഎമാർ കൈയേറ്റം ചെയ്തതെന്നാണു കേസ്.
സംഭവം നടക്കുന്പോൾ കേജരിവാളും, മനീഷ് സിസോദിയയും പതിനൊന്ന് എംഎൽഎമാരും ഓഫീസിൽ ഉണ്ടായിരുന്നു. സംഭവത്തിൽ രണ്ട് ആപ് എംൽഎമാർ നേരത്തേ അറസ്റ്റിലായിരുന്നു.
കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ (ഐപിസി 353), മനഃപൂർവം പ്രകോപനമുണ്ടാക്കൽ (ഐപിസി 504) തുടങ്ങിയ വകുപ്പുകളാണ് കേജരിവാളിനും സിസോദിയയ്ക്കും എതിരേ ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി 19 നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സിവിൽ ലൈൻസിലെ വസതിയിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ രണ്ട് ആംആദ്മി എംഎൽഎമാർ കൈയേറ്റം ചെയ്തതെന്നാണു കേസ്.
സംഭവം നടക്കുന്പോൾ കേജരിവാളും, മനീഷ് സിസോദിയയും പതിനൊന്ന് എംഎൽഎമാരും ഓഫീസിൽ ഉണ്ടായിരുന്നു. സംഭവത്തിൽ രണ്ട് ആപ് എംൽഎമാർ നേരത്തേ അറസ്റ്റിലായിരുന്നു.