ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദിക്കു സഹായങ്ങൾ നല്കിയതിന്റെ പേരിൽ അലഹാബാദ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഉഷ അനന്ത സുബ്രഹ്മണ്യനെ ജോലിയിൽനിന്നു ഡിസ്മിസ് ചെയ്തു.
മൂന്നുമാസം മുൻപ് ഇവരെ ചുമതലകളിൽനിന്നു മാറ്റിയിരുന്നു. പാലക്കാട്ട് ജനിച്ച ഇവർക്കെതിരേ സിബിഐ കേസ് എടുക്കാനിരിക്കെയാണു നടപടി. പഞ്ചാബ് നാഷണൽ ബാങ്കി (പിഎൻബി) ൽ എംഡിയും സിഇഒയുമായിരുന്നപ്പോഴാണ് നീരവ് മോദിയുടെ ബിസിനസിനു നിയമവിരുദ്ധ ഇടപാടുകൾക്കു കളമൊരുക്കിയത്. മോദി 14,000 കോടി രൂപയാണു വ്യാജ ധാരണാപത്രങ്ങൾ വഴി ബാങ്കുകളിൽ നിന്നു തട്ടിയത്.
മൂന്നുമാസം മുൻപ് ഇവരെ ചുമതലകളിൽനിന്നു മാറ്റിയിരുന്നു. പാലക്കാട്ട് ജനിച്ച ഇവർക്കെതിരേ സിബിഐ കേസ് എടുക്കാനിരിക്കെയാണു നടപടി. പഞ്ചാബ് നാഷണൽ ബാങ്കി (പിഎൻബി) ൽ എംഡിയും സിഇഒയുമായിരുന്നപ്പോഴാണ് നീരവ് മോദിയുടെ ബിസിനസിനു നിയമവിരുദ്ധ ഇടപാടുകൾക്കു കളമൊരുക്കിയത്. മോദി 14,000 കോടി രൂപയാണു വ്യാജ ധാരണാപത്രങ്ങൾ വഴി ബാങ്കുകളിൽ നിന്നു തട്ടിയത്.