ന്യൂഡൽഹി: എസ്സി, എസ്ടി വിധിക്കെതിരേ ഏപ്രിൽ രണ്ടിനു നടന്ന ഭാരത്ബന്ദിൽ വ്യാപക അതിക്രമങ്ങൾ ഉണ്ടായ വിഷയം സിബിഐ അന്വേഷിക്കണമെന്ന ഹർജി ഉചിതമായ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിഷയം തിങ്കളാഴ്ച ജസ്റ്റീസുമാരായ എ.എം. സപ്രെ, യു.യു . ലളിത് എന്നിവരുടെ ബെഞ്ചിനു മുന്നിൽ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ രാഷ്ട്രീയപാർട്ടികളും നേതാക്കളും ആഹ്വാനം ചെയ്ത ഭാരതബന്ദിലുടനീളം അക്രമസംഭവങ്ങളും നാശനഷ്ടങ്ങളുമുണ്ടായെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ബിജോണ്‍ കുമാർ മിശ്ര നൽകിയ ഹർജിയിൽ സുപ്രീംകോടതി നേരത്തേ കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നു. എസ്സി/ എസ്ടി (പീഡനം തടയൽ) നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തുവെന്നാരോപിച്ച് രാജ്യവ്യാപകമായി നടന്ന അക്രമസംഭവങ്ങളിൽ പതിനൊന്നു പേർ കൊല്ലപ്പെടുകയും നിരവധി വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
വിവിധ രാഷ്ട്രീയപാർട്ടികളും നേതാക്കളും ആഹ്വാനം ചെയ്ത ഭാരതബന്ദിലുടനീളം അക്രമസംഭവങ്ങളും നാശനഷ്ടങ്ങളുമുണ്ടായെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ബിജോണ്‍ കുമാർ മിശ്ര നൽകിയ ഹർജിയിൽ സുപ്രീംകോടതി നേരത്തേ കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നു. എസ്സി/ എസ്ടി (പീഡനം തടയൽ) നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തുവെന്നാരോപിച്ച് രാജ്യവ്യാപകമായി നടന്ന അക്രമസംഭവങ്ങളിൽ പതിനൊന്നു പേർ കൊല്ലപ്പെടുകയും നിരവധി വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.