ധാക്ക: ബംഗബന്ധു ഷേക്ക് മുജിബർ റഹ്മാനെയും സ്വാതന്ത്ര്യസമര സേനാനികളെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതു സംബന്ധിച്ച കേസിൽ മുൻ ബംഗ്ളാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ മറ്റു രണ്ടു കേസുകളിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അവർക്ക് ജയിലിൽ തുടരേണ്ടിവരും.
ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്റെ പുത്രിയാണ് പ്രധാനമന്ത്രി ഷേക്ക് ഹസീന. 1971ൽ ബംഗ്ളാദേശ് വിമോചനമായിരുന്നില്ല, അധികാരമായിരുന്നു അവാമി ലീഗിന്റെ ലക്ഷ്യമെന്നും സ്വതന്ത്ര ബംഗ്ളാദേശ് എന്നതിനേക്കാൾ പ്രധാനമന്ത്രിപദം കരസ്ഥമാക്കുന്നതിനാണ് ബംഗബന്ധു ആഗ്രഹിച്ചതെന്നുമായിരുന്നു ഖാലിദ സിയയുടെ ആരോപണം. ഡിസംബറിലെ തെരഞ്ഞെടുപ്പിൽനിന്നു ഖാലിദയെ വിലക്കുന്നതിനു ലക്ഷ്യമിട്ട് ഷേക്ക് ഹസീനയും കൂട്ടരും കെട്ടിച്ചമച്ച കേസാണിതെന്ന് ഖാലിദയുടെ പാർട്ടിയായ ബിഎൻപി ആരോപിച്ചു.
ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്റെ പുത്രിയാണ് പ്രധാനമന്ത്രി ഷേക്ക് ഹസീന. 1971ൽ ബംഗ്ളാദേശ് വിമോചനമായിരുന്നില്ല, അധികാരമായിരുന്നു അവാമി ലീഗിന്റെ ലക്ഷ്യമെന്നും സ്വതന്ത്ര ബംഗ്ളാദേശ് എന്നതിനേക്കാൾ പ്രധാനമന്ത്രിപദം കരസ്ഥമാക്കുന്നതിനാണ് ബംഗബന്ധു ആഗ്രഹിച്ചതെന്നുമായിരുന്നു ഖാലിദ സിയയുടെ ആരോപണം. ഡിസംബറിലെ തെരഞ്ഞെടുപ്പിൽനിന്നു ഖാലിദയെ വിലക്കുന്നതിനു ലക്ഷ്യമിട്ട് ഷേക്ക് ഹസീനയും കൂട്ടരും കെട്ടിച്ചമച്ച കേസാണിതെന്ന് ഖാലിദയുടെ പാർട്ടിയായ ബിഎൻപി ആരോപിച്ചു.