ഇസ്ലാമാബാദ്: പിപിപി ചെയർമാൻ ബിലാവൽ സർദാരി ഭൂട്ടോ, പിഎംഎൽ-എൻ നേതാവ് ഷഹബാസ് ഷരീഫ് എന്നിവർ ഉൾപ്പെടെ പാക് തെരഞ്ഞെടുപ്പിൽ മത്സരിച്ച 2870 സ്ഥാനാർഥികൾക്ക് ഇത്തവണ കെട്ടിവച്ച കാശു പോയി. മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളിൽ 25ശതമാനം ലഭിക്കാത്തവരുടെ ഡെപ്പോസിറ്റു തുക പിടിച്ചെടുക്കണമെന്നാണു നിയമം. പാർലമെന്റ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കുന്പോൾ കെട്ടിവയ്ക്കേണ്ട തുക മുപ്പതിനായിരം രൂപയാണ്. നിശ്ചിത ശതമാനം വോട്ടുകിട്ടാത്തവരുടെ തുക നഷ്ടമാവും.
ഇത്തവണ 272 സീറ്റുകളിൽ 3355 സ്ഥാനാർഥികളാണു മത്സരിച്ചത്. ഇവരിൽ പത്തു രാഷ്ട്രീ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെടെ 2870 പേർക്ക് കെട്ടിവച്ച തുക നഷ്ടമായി.
ഇത്തവണ 272 സീറ്റുകളിൽ 3355 സ്ഥാനാർഥികളാണു മത്സരിച്ചത്. ഇവരിൽ പത്തു രാഷ്ട്രീ പാർട്ടികളുടെ നേതാക്കൾ ഉൾപ്പെടെ 2870 പേർക്ക് കെട്ടിവച്ച തുക നഷ്ടമായി.