ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെതിരേ പ്രതിഷേധിക്കാൻ യൂത്ത് കോണ്ഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ്, എഐവൈഎൽ എന്നീ സംഘടനകളും എൻസിപി, സമാജ്വാദി പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ യുവജന വിഭാഗങ്ങളും തീരുമാനിച്ചു.
ഭരണപക്ഷം ഉയർത്തുന്ന മതപരമായ അരക്ഷിതാവസ്ഥയുടെയും നുണകളുടെയും പുറത്താണ് രാജ്യം നിൽക്കുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ, ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ആക്രമണങ്ങൾ എന്നിവക്കെതിരേയാണ് യുവജന സംഘടനങ്ങൾ പ്രക്ഷോഭം നടത്തുന്നതെന്ന് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ് യാദവ് പറഞ്ഞു.
2019 തെരഞ്ഞെടുപ്പിൽ യുവാക്കളുടെ ശക്തി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നാണ് എൻസിപി യുവജന വിഭാഗം അധ്യക്ഷൻ ധീരജ് ശർമ പറഞ്ഞത്.പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ സംയുക്ത യുവജന സംഘടനകൾ സെപ്റ്റംബർ മൂന്നിന് യോഗം ചേരും.
ഭരണപക്ഷം ഉയർത്തുന്ന മതപരമായ അരക്ഷിതാവസ്ഥയുടെയും നുണകളുടെയും പുറത്താണ് രാജ്യം നിൽക്കുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ, ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ആക്രമണങ്ങൾ എന്നിവക്കെതിരേയാണ് യുവജന സംഘടനങ്ങൾ പ്രക്ഷോഭം നടത്തുന്നതെന്ന് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ് യാദവ് പറഞ്ഞു.
2019 തെരഞ്ഞെടുപ്പിൽ യുവാക്കളുടെ ശക്തി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നാണ് എൻസിപി യുവജന വിഭാഗം അധ്യക്ഷൻ ധീരജ് ശർമ പറഞ്ഞത്.പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ സംയുക്ത യുവജന സംഘടനകൾ സെപ്റ്റംബർ മൂന്നിന് യോഗം ചേരും.