കോൽക്കത്ത: കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി(91)യുടെ നില അതീവ ഗുരുതരമായി. ഇന്നലെ ഇദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞമാസം തലച്ചോറിന് ആഘാതമുണ്ടായിരുന്നു. 40 ദിവസമായി സോമനാഥ ചാറ്റർജി ആശുപത്രിയുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് മൂന്നുദിവസം അദ്ദേഹം വീട്ടിൽ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഈ മാസം ഏഴാം തീയതിയാണു സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞമാസം തലച്ചോറിന് ആഘാതമുണ്ടായിരുന്നു. 40 ദിവസമായി സോമനാഥ ചാറ്റർജി ആശുപത്രിയുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് മൂന്നുദിവസം അദ്ദേഹം വീട്ടിൽ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഈ മാസം ഏഴാം തീയതിയാണു സോമനാഥ് ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.