ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം പൂർത്തീകരിച്ചതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തള്ളി കോണ്ഗ്രസ്. തൊഴിലില്ലാത്ത അവസ്ഥ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞത് കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്കരിയാണ്. പിന്നെങ്ങനെയാണ് ഇപിഎഫ് ഓഫീസിന്റെ കണക്കുകൾ ഉദ്ധരിച്ച് പ്രധാനമന്ത്രിക്ക് ഇത്തരത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയുന്നതെന്നാണ് കോണ്ഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചത്.
അതേസമയം, തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്ന പ്രതിപക്ഷ ആരോപണം മോദി തള്ളി. 2017 സെപ്റ്റംബറിനും 2018 ഏപ്രിലിനും ഇടയിൽ 45 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചതായി ഇപിഎഫ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ടൂറിസം രംഗത്തെ വളർച്ചയും മുദ്രാവായ്പയും സ്റ്റാർട്ടപ്പുകൾക്കുള്ള പദ്ധതികളും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നവയാണെന്നായിരുന്നു ഒരു അഭിമുഖത്തിൽ മോദി അവകാശപ്പെട്ടത്. സർക്കാരിന്റെ പരാജയങ്ങളാണ് അച്ഛേ ദിൻ എന്നു ജനങ്ങളെ വിശ്വസിപ്പിക്കാനാണു മോദി ശ്രമിക്കുന്നതെന്നു കോണ്ഗ്രസ് വക്താവ് പറഞ്ഞു.
അതേസമയം, തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്ന പ്രതിപക്ഷ ആരോപണം മോദി തള്ളി. 2017 സെപ്റ്റംബറിനും 2018 ഏപ്രിലിനും ഇടയിൽ 45 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 70 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചതായി ഇപിഎഫ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ടൂറിസം രംഗത്തെ വളർച്ചയും മുദ്രാവായ്പയും സ്റ്റാർട്ടപ്പുകൾക്കുള്ള പദ്ധതികളും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നവയാണെന്നായിരുന്നു ഒരു അഭിമുഖത്തിൽ മോദി അവകാശപ്പെട്ടത്. സർക്കാരിന്റെ പരാജയങ്ങളാണ് അച്ഛേ ദിൻ എന്നു ജനങ്ങളെ വിശ്വസിപ്പിക്കാനാണു മോദി ശ്രമിക്കുന്നതെന്നു കോണ്ഗ്രസ് വക്താവ് പറഞ്ഞു.