മുംബൈ: കേരളത്തിലെ പ്രളയക്കെടുതികൾക്കു കാരണം തന്റെ റിപ്പോർട്ട് നടപ്പാക്കാത്തതെന്ന അവകാശവാദവുമായി ഡോ. മാധവ് ഗാഡ്ഗിൽ. ചില ചാനലുകളുടെ ചോദ്യത്തിനു മറുപടിയായാണ് ഇതു പറഞ്ഞത്. ഭൂമിയും മണ്ണും വികലമായി ഉപയോഗിച്ചതാണ് ദുരന്തകാരണമത്രെ. റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു.
കയ്യേറ്റം കുത്തനെ വർധിച്ചതും ക്വാറികൾ പ്രവർത്തിക്കുന്നതുമാണു ദുരന്തം വർധിപ്പിച്ച ഘടകങ്ങളായി അദ്ദേഹം പറഞ്ഞത്.പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേരളത്തിന്റെ മുന്നിൽ രണ്ടു ഭാഗത്തും ജീവിതം അസാധ്യമാക്കുന്നതരം റിപ്പോർട്ടാണു ഡോ. ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ തയാറാക്കിയത്. ഇതു ജനകീയ എതിർപ്പിനെത്തുടർന്ന് ഡോ. കസ്തൂരിരംഗനെ നിയമിച്ചു വേറൊരു റിപ്പോർട്ട് ഉണ്ടാക്കി.
കയ്യേറ്റം കുത്തനെ വർധിച്ചതും ക്വാറികൾ പ്രവർത്തിക്കുന്നതുമാണു ദുരന്തം വർധിപ്പിച്ച ഘടകങ്ങളായി അദ്ദേഹം പറഞ്ഞത്.പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേരളത്തിന്റെ മുന്നിൽ രണ്ടു ഭാഗത്തും ജീവിതം അസാധ്യമാക്കുന്നതരം റിപ്പോർട്ടാണു ഡോ. ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ തയാറാക്കിയത്. ഇതു ജനകീയ എതിർപ്പിനെത്തുടർന്ന് ഡോ. കസ്തൂരിരംഗനെ നിയമിച്ചു വേറൊരു റിപ്പോർട്ട് ഉണ്ടാക്കി.