ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 അടുത്ത വർഷം ജനുവരി- മാർച്ച് മാസത്തിലെ വിൻഡോയിൽ വിക്ഷേപിക്കും. മുൻ ധാരണയിൽനിന്നു വ്യത്യസ്തമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന രീതിയിൽ രൂപരേഖയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ അറിയിച്ചു.
ജനുവരി മൂന്നിന് ചന്ദ്രയാൻ ദൗത്യം വിക്ഷേപണം നടത്തുന്ന രീതിയിലാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അനുകൂല സാഹചര്യം ലഭിച്ചിരിക്കുന്നതിനാൽ മാർച്ച് വരെ വിക്ഷേപണം നീട്ടാം. മാർച്ച് അവസാനത്തെ അനുകൂല തീയതി വരെ കാത്തിരുന്നാൽ ലക്ഷ്യം നഷ്ടമാകാനും സാധ്യതയുണ്ട് അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ഉപഗ്രഹം സുഗമമായി ഇറങ്ങുന്ന രീതിയിൽ രൂപകൽപ്പനയിൽ മാറ്റം വരുത്തിയതാണ് വിക്ഷേപണം വൈകിക്കാൻ കാരണം. ലാൻഡിംഗിലുണ്ടാകുന്ന കുലുക്കം കുറയ്ക്കാൻ ചന്ദ്രയാൻ- 2 ന്റെ ഭാരം 600 കിലോ വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇസ്രോ 50 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് കെ. ശിവൻ അറിയിച്ചു.
ജനുവരി മൂന്നിന് ചന്ദ്രയാൻ ദൗത്യം വിക്ഷേപണം നടത്തുന്ന രീതിയിലാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അനുകൂല സാഹചര്യം ലഭിച്ചിരിക്കുന്നതിനാൽ മാർച്ച് വരെ വിക്ഷേപണം നീട്ടാം. മാർച്ച് അവസാനത്തെ അനുകൂല തീയതി വരെ കാത്തിരുന്നാൽ ലക്ഷ്യം നഷ്ടമാകാനും സാധ്യതയുണ്ട് അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ഉപഗ്രഹം സുഗമമായി ഇറങ്ങുന്ന രീതിയിൽ രൂപകൽപ്പനയിൽ മാറ്റം വരുത്തിയതാണ് വിക്ഷേപണം വൈകിക്കാൻ കാരണം. ലാൻഡിംഗിലുണ്ടാകുന്ന കുലുക്കം കുറയ്ക്കാൻ ചന്ദ്രയാൻ- 2 ന്റെ ഭാരം 600 കിലോ വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇസ്രോ 50 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് കെ. ശിവൻ അറിയിച്ചു.