പാട്ന: പാട്നയിലെ രാജീവ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാലികാസദനത്തിലെ രണ്ടുപേർ മരിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിതര സംഘടന ആരോപണ നിഴലിൽ.
വെള്ളിയാഴ്ചയാണ് 40 വയസുള്ള സ്ത്രീയെയും 16 വയസുള്ള കുട്ടിയെയും പാട്ന മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിലെത്തുംമുന്പേ ഇവർ മരിച്ചതായി ഡോക്ടർമാർ പറഞ്ഞിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടത്തിയ വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കാത്തതും പോസ്റ്റ്മോർട്ടം നടത്തുന്നതിനുമുന്‍പ് പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയതുമാണു വിവാദമായത്.
ബാലികാസദനത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിവൈഎസ്പി മനോജ് കുമാർ സുധാംശു പറഞ്ഞു. 70 പേരാണ് അനാഥാലയത്തിൽ കഴിയുന്നത്. മേയ് ഒന്നിനാണ് ബാലികാസദനം പ്രവർത്തനമാരംഭിച്ചത്.
പാട്നയിലെ ബാലികാസദനത്തിൽ കഴിഞ്ഞ നാലു പെൺകുട്ടികളെ പീഡിപ്പിച്ചതിനും ഇവരെ രക്ഷപ്പെടാൻ സഹായിച്ചതിനും രാമനാഥ് സിംഗ് എന്ന ബനാറസി കുമാറിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് 40 വയസുള്ള സ്ത്രീയെയും 16 വയസുള്ള കുട്ടിയെയും പാട്ന മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിലെത്തുംമുന്പേ ഇവർ മരിച്ചതായി ഡോക്ടർമാർ പറഞ്ഞിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടത്തിയ വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കാത്തതും പോസ്റ്റ്മോർട്ടം നടത്തുന്നതിനുമുന്‍പ് പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയതുമാണു വിവാദമായത്.
ബാലികാസദനത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിവൈഎസ്പി മനോജ് കുമാർ സുധാംശു പറഞ്ഞു. 70 പേരാണ് അനാഥാലയത്തിൽ കഴിയുന്നത്. മേയ് ഒന്നിനാണ് ബാലികാസദനം പ്രവർത്തനമാരംഭിച്ചത്.
പാട്നയിലെ ബാലികാസദനത്തിൽ കഴിഞ്ഞ നാലു പെൺകുട്ടികളെ പീഡിപ്പിച്ചതിനും ഇവരെ രക്ഷപ്പെടാൻ സഹായിച്ചതിനും രാമനാഥ് സിംഗ് എന്ന ബനാറസി കുമാറിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.