ബാഴ്സലോണ: സ്പാനിഷ് സെന്റര്‍ ബാക്ക് ജെറാര്‍ഡ് പിക്വെ അന്താരാഷ് ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചു. ലോകകപ്പിലെ പുറത്താകലോടെ വിരമിക്കില്‍ പ്രഖ്യാപിച്ച താരം താന്‍ വിരമിക്കുകയാണെന്ന് ഉറപ്പിച്ചു. മുന്‍ ബാഴ്സലോണ പരിശീലകന് ലൂയിസ് എന്‍ റിക്വെ സ്പെയിന് ദേശീയ ടീമിന്റെ പരിശീലകനായിട്ടും പിക്വെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. മുപ്പത്തിയൊന്നുകാരനായ പിക്വെ സ്പെയിനിനുവേണ്ടി 102 മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്. ഇതിലെ അവസാന മത്സരം ലോകകപ്പ്് പ്രീക്വാര്‍ട്ടറില്‍ റഷ്യയോടു തോറ്റ മത്സരമായിരുന്നു.
എന്റിക്വെയുമായി സംസാരിച്ചിരുന്നുവെന്നും താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹത്തോട് അറിയിച്ചുവെന്നും ബാഴ്സലോണ താരം പറഞ്ഞു. ഇപ്പോഴത്തെ സ്പെയിന് ടീമിലെ 2010 ലോകകപ്പ് നേടിയ ടീമില്‍നിന്ന് വിരമിച്ചവരില്‍ അവസാനത്തെയാളാണ് പിക്വെ. സാവി ഫെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ എന്നിവര്‍ വിരമിച്ചിരുന്നു. പിക്വെയും പ്രതിരോധത്തിലെ പങ്കാളിയുമായ കാര്‍ലോസ് പിയോളും സ്പെയിൻ ആദ്യമായി ലോകകപ്പ് നേടുന്നതിനും 2012 യൂറോ കപ്പ് നേടുന്നതിനും പ്രധാന പങ്ക് വഹിച്ചിരുന്നു.
സ്പെയിനിന്റെ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന കാലം സുന്ദരമായിരുന്നു. ഈ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടിയാന്‍ അവസരം ലഭിച്ചു. ഇനി ബാഴ്സയിലെ കരിയറില്‍ ശ്രദ്ധിക്കുമെന്നും പിക്വെ പറഞ്ഞു.
ജെറാര്‍ഡ് പിക്വെ വിരമിച്ചു
12:51 AM Aug 13, 2018 | Deepika.com