കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജർക്കായി ഇന്ത്യ നടപ്പാക്കുന്ന ഭവനപദ്ധതിയിലെ ആദ്യഘട്ടത്തിന്റെ താക്കോൽദാനം ഇന്നലെ നടന്നു. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, ഇന്ത്യൻ ഹൈക്കമ്മീഷണർ തരൺജീത് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
404 വീടുകളാണ് ഇന്നലെ കൈമാറിയത്. 3500 ലക്ഷം ഡോളർ മുടങ്ങി 60,000 ഭവനങ്ങളാണ് ഇന്ത്യ നിർമിച്ചു നല്കുന്നത്. 47,000 ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. അയൽ രാജ്യങ്ങളിൽ ലങ്കയ്ക്ക് പ്രത്യേക സ്ഥാനമാണ് ഇന്ത്യ നല്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.
404 വീടുകളാണ് ഇന്നലെ കൈമാറിയത്. 3500 ലക്ഷം ഡോളർ മുടങ്ങി 60,000 ഭവനങ്ങളാണ് ഇന്ത്യ നിർമിച്ചു നല്കുന്നത്. 47,000 ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. അയൽ രാജ്യങ്ങളിൽ ലങ്കയ്ക്ക് പ്രത്യേക സ്ഥാനമാണ് ഇന്ത്യ നല്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.