ചെന്നൈ: ഡിഎംകെ നേതാവ് എം. കരുണാനിധിക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സുരക്ഷാക്രമീകരണത്തിൽ വീഴ്ച സംഭവിച്ചതായി തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പിഴവുവരുത്തിയ പോലീസ് ഓഫീസർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ടിഎൻസിസി പ്രസിഡന്റ് തിരുനാവുക്കരശ് ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടിനു ചെന്നൈയിലെ രാജാജി ഹാളിൽ കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴാണ് കോൺഗ്രസ് അധ്യക്ഷൻ അന്ത്യോപചാരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയ ശേഷം, വിശിഷ്ടവ്യക്തികൾക്കായി തയാറാക്കിയ വഴിയിലൂടെ പൊതുജനങ്ങളെ കയറ്റിവിടുകയായിരുന്നു. ഈ സമയത്താണ് രാഹുൽ എത്തിയത്. അരമണിക്കൂറോളം തിരക്കിൽ നിൽക്കേണ്ടിവന്ന രാഹുലിന്റെ സുരക്ഷയ്ക്ക് പോലീസുകാർ എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ എട്ടിനു ചെന്നൈയിലെ രാജാജി ഹാളിൽ കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴാണ് കോൺഗ്രസ് അധ്യക്ഷൻ അന്ത്യോപചാരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയ ശേഷം, വിശിഷ്ടവ്യക്തികൾക്കായി തയാറാക്കിയ വഴിയിലൂടെ പൊതുജനങ്ങളെ കയറ്റിവിടുകയായിരുന്നു. ഈ സമയത്താണ് രാഹുൽ എത്തിയത്. അരമണിക്കൂറോളം തിരക്കിൽ നിൽക്കേണ്ടിവന്ന രാഹുലിന്റെ സുരക്ഷയ്ക്ക് പോലീസുകാർ എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.