ഹൂസ്റ്റൺ: അഞ്ചിനുണ്ടായ അതിശക്തമായ ഭൂകന്പത്തെത്തുടർന്ന് ഇന്തോനേഷ്യയിലെ ലൊംബാക് ദ്വീപ് 25 സെന്റിമീറ്റർ(10 ഇഞ്ച്) ഉയർന്നതായി നാസയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഉപഗ്രഹചിത്രങ്ങൾ വച്ചാണു പഠനം നടത്തിയത്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തു സ്ഥിതിചെയ്യുന്ന ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഇത്രയും ഉയർന്നത്. മറ്റു സ്ഥലങ്ങളിൽ അഞ്ചുമുതൽ 15 വരെ സെന്റിമീറ്റർ ഉയർന്നു.
ഭൂകന്പത്തിൽ 380 പേർ കൊല്ലപ്പെട്ടു. 2,70,000 പേർ ഭവനരഹിതരായി. 68,000 ഭവനങ്ങൾ തകർന്നു.
ഉപഗ്രഹചിത്രങ്ങൾ വച്ചാണു പഠനം നടത്തിയത്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തു സ്ഥിതിചെയ്യുന്ന ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഇത്രയും ഉയർന്നത്. മറ്റു സ്ഥലങ്ങളിൽ അഞ്ചുമുതൽ 15 വരെ സെന്റിമീറ്റർ ഉയർന്നു.
ഭൂകന്പത്തിൽ 380 പേർ കൊല്ലപ്പെട്ടു. 2,70,000 പേർ ഭവനരഹിതരായി. 68,000 ഭവനങ്ങൾ തകർന്നു.