ഇസ്ലാമാബാദ്: കാഷ്മീർ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ചർച്ച പുനരാരംഭിക്കണമെന്നു നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ പ്രതിനിധി അജയ് ബിസാരിയയുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ഇക്കാര്യം അറിയിച്ചത്. തീവ്രവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്കുള്ള ഉത്കണ്ഠ ഇമ്രാനെ ബിസാരിയ അറിയിച്ചു.
ഒറ്റപ്പെട്ട തീവ്രവാദ സംഭവം മൂലം ചർച്ചകൾ തടസപ്പെടരുതെന്ന് ഇമ്രാൻ പറഞ്ഞു. സാർക്ക് ഉച്ചകോടി വൈകാതെ പാക്കിസ്ഥാനിൽ നടത്താനാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 20016ൽ ഇസ്ലാമാബാദിലാണ് ഉച്ചകോടി നിശ്ചയിച്ചിരുന്നത്. തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ ഇന്ത്യ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയതോടെ വേദി മാറ്റേണ്ടിവന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് ഇമ്രാന് അജയ് ബിസാരിയ സമ്മാനിച്ചു.
ഒറ്റപ്പെട്ട തീവ്രവാദ സംഭവം മൂലം ചർച്ചകൾ തടസപ്പെടരുതെന്ന് ഇമ്രാൻ പറഞ്ഞു. സാർക്ക് ഉച്ചകോടി വൈകാതെ പാക്കിസ്ഥാനിൽ നടത്താനാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 20016ൽ ഇസ്ലാമാബാദിലാണ് ഉച്ചകോടി നിശ്ചയിച്ചിരുന്നത്. തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ ഇന്ത്യ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയതോടെ വേദി മാറ്റേണ്ടിവന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് ഇമ്രാന് അജയ് ബിസാരിയ സമ്മാനിച്ചു.