ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയും ജെഡിയു എംപിയുമായ ഹരിവംശ് നാരായണ്‍ സിംഗ് 125 വോട്ടുകൾ നേടി വിജയിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയും കോണ്‍ഗ്രസ് എംപിയുമായിരുന്ന ബി.കെ. ഹരിപ്രസാദിന് 105 വോട്ടുകൾ ലഭിച്ചു. രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചത്.
കോണ്‍ഗ്രസിന് പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ചു നിർത്താൻ കഴിഞ്ഞില്ല. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എന്നാൽ, ടിആർഎസിനൊപ്പം ബിജെഡി കൂടി ബിജെപി പക്ഷത്തോടു ചാഞ്ഞതോടെ വിജയപ്രതീക്ഷ മങ്ങിയതിനാലാണ് ആം ആദ്മി പാർട്ടിയുടെ പിന്തുണ കോണ്‍ഗ്രസ് ഒൗദ്യോഗികമായി തേടാതിരുന്നത്.
പിഡിപിയും വൈഎസ്ആർ കോണ്‍ഗ്രസും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എൻഡിഎ പക്ഷത്ത് എല്ലാ അംഗങ്ങളും ഹാജരായിരുന്നു. കോണ്‍ഗ്രസിൽനിന്നും തൃണമൂൽ കോണ്‍ഗ്രസിൽനിന്നും രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 244 അംഗരാജ്യസഭയിൽ 232 പേർ വോട്ടു ചെയ്തു. പിഡിപിക്ക് രണ്ടും ആം ആദ്മിക്കു മൂന്നും എംപിമാരാണ് രാജ്യസഭയിലുള്ളത്. സമാജ് വാദി പാർട്ടിയുടെ ഒരു എംപിയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയിൽ ഉൗന്നി നാലുവർഷക്കാലം പത്രപ്രവർത്തകനായിരുന്ന വ്യക്തിയാണ് ഹരിവംശ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നലെ ആദ്യമായി സഭയിലെത്തിയിരുന്നു. രാജ്യസഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ പുതിയ അധ്യക്ഷനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പുതിയ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷ്പക്ഷനായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ഗുലാം നബി ആസാദ് ആശംസിച്ചു.
പത്രപ്രവർത്തകന്റെ ഇമേജ്
1977ൽ ടൈംസ് ഓഫ് ഇന്ത്യയിൽ ട്രെയിനി ജേർണലിസ്റ്റായാണ് ഹരിവംശിന്റെ തുടക്കം. പിന്നീട് ധർമയുഗ് മാസികയിൽ. ജാർഖണ്ഡ് ആസ്ഥാനമായുള്ള പ്രഭാത് ഖബർ എന്ന ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു 62കാരനായ ഹരിവംശ്. 1989ൽ ഹരിവംശ് ചുമതലയേറ്റെടുത്ത ശേഷമാണ് പ്രഭാത് ഖബർ മുൻനിര പത്രമായി മാറുന്നത്. കാലിത്തീറ്റ കുംഭകോണക്കേസ് കാര്യമായി റിപ്പോർട്ട് ചെയ്ത പത്രമാണ് പ്രഭാത് ഖബർ.
ഉത്തർപ്രദേശിലെ ബല്ലിയയിൽ ജനിച്ച ഹരിവംശ് ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നാണ് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. കോളജ് പഠനകാലത്ത് ജയപ്രകാശ് നാരായണന്റെ ജെപി മൂവ്മെന്റിൽ ആകൃഷ്ടനായി 1974ൽ അതിനോടു ചേർന്നു പ്രവർത്തിച്ചു.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവുമായിരുന്നു. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത ആളായാണ് ഹരിവംശ് അറിയപ്പെടുന്നത്. 2014ലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
സെബി മാത്യു
കോണ്‍ഗ്രസിന് പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ചു നിർത്താൻ കഴിഞ്ഞില്ല. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എന്നാൽ, ടിആർഎസിനൊപ്പം ബിജെഡി കൂടി ബിജെപി പക്ഷത്തോടു ചാഞ്ഞതോടെ വിജയപ്രതീക്ഷ മങ്ങിയതിനാലാണ് ആം ആദ്മി പാർട്ടിയുടെ പിന്തുണ കോണ്‍ഗ്രസ് ഒൗദ്യോഗികമായി തേടാതിരുന്നത്.
പിഡിപിയും വൈഎസ്ആർ കോണ്‍ഗ്രസും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എൻഡിഎ പക്ഷത്ത് എല്ലാ അംഗങ്ങളും ഹാജരായിരുന്നു. കോണ്‍ഗ്രസിൽനിന്നും തൃണമൂൽ കോണ്‍ഗ്രസിൽനിന്നും രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 244 അംഗരാജ്യസഭയിൽ 232 പേർ വോട്ടു ചെയ്തു. പിഡിപിക്ക് രണ്ടും ആം ആദ്മിക്കു മൂന്നും എംപിമാരാണ് രാജ്യസഭയിലുള്ളത്. സമാജ് വാദി പാർട്ടിയുടെ ഒരു എംപിയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയിൽ ഉൗന്നി നാലുവർഷക്കാലം പത്രപ്രവർത്തകനായിരുന്ന വ്യക്തിയാണ് ഹരിവംശ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നലെ ആദ്യമായി സഭയിലെത്തിയിരുന്നു. രാജ്യസഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ പുതിയ അധ്യക്ഷനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പുതിയ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷ്പക്ഷനായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ഗുലാം നബി ആസാദ് ആശംസിച്ചു.
പത്രപ്രവർത്തകന്റെ ഇമേജ്
1977ൽ ടൈംസ് ഓഫ് ഇന്ത്യയിൽ ട്രെയിനി ജേർണലിസ്റ്റായാണ് ഹരിവംശിന്റെ തുടക്കം. പിന്നീട് ധർമയുഗ് മാസികയിൽ. ജാർഖണ്ഡ് ആസ്ഥാനമായുള്ള പ്രഭാത് ഖബർ എന്ന ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു 62കാരനായ ഹരിവംശ്. 1989ൽ ഹരിവംശ് ചുമതലയേറ്റെടുത്ത ശേഷമാണ് പ്രഭാത് ഖബർ മുൻനിര പത്രമായി മാറുന്നത്. കാലിത്തീറ്റ കുംഭകോണക്കേസ് കാര്യമായി റിപ്പോർട്ട് ചെയ്ത പത്രമാണ് പ്രഭാത് ഖബർ.
ഉത്തർപ്രദേശിലെ ബല്ലിയയിൽ ജനിച്ച ഹരിവംശ് ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നാണ് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. കോളജ് പഠനകാലത്ത് ജയപ്രകാശ് നാരായണന്റെ ജെപി മൂവ്മെന്റിൽ ആകൃഷ്ടനായി 1974ൽ അതിനോടു ചേർന്നു പ്രവർത്തിച്ചു.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവുമായിരുന്നു. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത ആളായാണ് ഹരിവംശ് അറിയപ്പെടുന്നത്. 2014ലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
സെബി മാത്യു