ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിക്കുകയാണ്. ഇനിയും ഒരു കരട് വിജ്ഞാപനം ഇറക്കാതെ അന്തിമവിജ്ഞാപനം അടിയന്തരമായി ഇറക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. അന്തിമവിജ്ഞാപനത്തിനുവേണ്ടി എന്തു ചെയ്യുമെന്ന കാര്യം എൽഡിഎഫ് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ യുഡിഎഫും എൽഡിഎഫും യോജിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ആശങ്കയും ഭയവും മൂലം ആയിരക്കണക്കിന് കർഷകർക്കാണ് കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ചു കുടിയിറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.
കോണ്ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി ശക്തമായ ഇടപെടൽ നടത്തിയാണ് കരടു വിജ്ഞാപനം ഇറങ്ങിയത്. ഈ കരട് വിജ്ഞാപനം തന്നെയാണ് എൻഡിഎ സർക്കാർ പുതുക്കി ഇറക്കിയത്. ഇനിയും ഒരു കരട് വിജ്ഞാപനം ഇറക്കാതെ ശാശ്വത പരിഹാരത്തിനായി അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ആന്റണി ആവർത്തിച്ചു. ഇടുക്കി ജില്ലാ കോണ്ഗ്രസ് അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ, മാത്യു കുഴൽനാടൻ, ഇ.എം ആഗസ്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ആശങ്കയും ഭയവും മൂലം ആയിരക്കണക്കിന് കർഷകർക്കാണ് കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ചു കുടിയിറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.
കോണ്ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി ശക്തമായ ഇടപെടൽ നടത്തിയാണ് കരടു വിജ്ഞാപനം ഇറങ്ങിയത്. ഈ കരട് വിജ്ഞാപനം തന്നെയാണ് എൻഡിഎ സർക്കാർ പുതുക്കി ഇറക്കിയത്. ഇനിയും ഒരു കരട് വിജ്ഞാപനം ഇറക്കാതെ ശാശ്വത പരിഹാരത്തിനായി അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ആന്റണി ആവർത്തിച്ചു. ഇടുക്കി ജില്ലാ കോണ്ഗ്രസ് അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ, മാത്യു കുഴൽനാടൻ, ഇ.എം ആഗസ്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.