ന്യൂഡൽഹി: കുന്പസാരം നിരോധിക്കാനുള്ള ശ്രമത്തിനെതിരേ പാർലമെന്റിൽ പ്രതിഷേധം. ക്രൈസ്തവ വിശ്വാസികളുടെ കുന്പസാരം നിരോധിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും മതവിശ്വാസങ്ങൾക്കെതിരേയുള്ള കടന്നാക്രമണവും ആണെന്ന് ലോക്സഭയിൽ എം.ഐ. ഷാനവാസ് പറഞ്ഞു.
ചട്ടം 377 പ്രകാരം പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുകയായി രുന്നു ഷാനവാസ്. പുരോഹിതന്റെ മുൻപിൽ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സ്വമേധയാ ഏറ്റുപറയുന്ന ഈ ആചാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതാണ്.പുരോഹിതനോടു പറയുന്ന കുന്പസാരരഹസ്യം ദൈവത്തോടു പറയുന്നതിനു സമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളികളിൽ കുന്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കേരളത്തിലെത്തി ആവശ്യപ്പെടുകയും അതനുസരിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുളളൂവെന്ന് ഷാനവാസ് അഭിപ്രായപ്പെട്ടു.
ഇത്തരം വർഗീയനീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. വനിതാ കമ്മീഷന്റെ നീക്കങ്ങൾക്കെതിരേ കേന്ദ്രസർക്കാർ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.
ചട്ടം 377 പ്രകാരം പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുകയായി രുന്നു ഷാനവാസ്. പുരോഹിതന്റെ മുൻപിൽ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സ്വമേധയാ ഏറ്റുപറയുന്ന ഈ ആചാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതാണ്.പുരോഹിതനോടു പറയുന്ന കുന്പസാരരഹസ്യം ദൈവത്തോടു പറയുന്നതിനു സമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളികളിൽ കുന്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കേരളത്തിലെത്തി ആവശ്യപ്പെടുകയും അതനുസരിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുളളൂവെന്ന് ഷാനവാസ് അഭിപ്രായപ്പെട്ടു.
ഇത്തരം വർഗീയനീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. വനിതാ കമ്മീഷന്റെ നീക്കങ്ങൾക്കെതിരേ കേന്ദ്രസർക്കാർ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.