ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചകേസിൽ ഒരാളെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബെളഗാവിയിൽ ഹോട്ടൽ നടത്തുന്ന ഭരത് കുർനേ(37) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 12 പ്രതികൾ അറസ്റ്റിലായി. കേസിലെ മുഖ്യപ്രതികളായ അമോൽ കാലേ, ഷാർപ് ഷൂട്ടർ പരശുറാം വാഗ്മറെ എന്നിവർക്ക് ഒളിസങ്കേതം ഒരുക്കിയതിന്റെ പേരിലാണു ഭരത് കുർനേയെ അറസ്റ്റ് ചെയ്തത്.